എൻ.പി.ആർ രേഖയായി ഉൾപ്പെടുത്തി വൈദ്യുതി ബോർഡ്
text_fieldsതിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ ആവർത്തിക്കെ പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കാൻ തിരിച്ചറിയൽ രേഖയായി എൻ.പി.ആർ കാർഡും ഉൾപ്പെടുത്തി വൈദ്യുതി ബോർഡ്. അപേക്ഷകൻ തിരിച്ചറിയലിനായി എട്ട് രേഖകളിൽ ഒന്ന് ഹാജരാക്കാനാണ് നിർദേശം. ഇക്കൂട്ടത്തിലാണ് എൻ.പി.ആറും ഉൾപ്പെടുത്തിയത്.
ഒാൺലൈൻ അപേക്ഷ സമർപ്പിക്കാനായി ബോർഡ് വെബ്സൈറ്റിലെ ആദ്യ ഘട്ടത്തിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ്, സർക്കാർ ജീവനക്കാരുടെ ഫോേട്ടാ പതിച്ച തിരിച്ചറിയൽ കാർഡ്, പാൻ, ആധാർ, നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ (എൻ.പി.ആർ), തദ്ദേശ സ്ഥാപനങ്ങൾ നൽകിയ ഫോേട്ടാ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവയാണ് അപേക്ഷകെൻറ തിരിച്ചറിയൽ രേഖയായി സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഉടമസ്ഥാ രേഖയുെട പ്രദേശത്തിെൻറ തെളിവായി സമർപ്പിക്കുന്ന രേഖയുടെ കൂട്ടത്തിലും എൻ.പി.ആർ കാർഡ് ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.