വൈദ്യുതി നിരക്ക് കൂടാൻ കാരണം അമിത ഉപയോഗമെന്ന് ബോർഡ്
text_fieldsപയ്യന്നൂർ: ലോക്ഡൗൺ കാലയളവിലെ അമിത ഉപയോഗമാണ് വൈദ്യുതി ബിൽ കൂടാൻ കാരണമെന്ന് കെ.എസ്.ഇ.ബി. ബോർഡ് ദ്വൈമാസത്തെ ഉപഭോഗം കണക്കാക്കിയാണ് ഉപഭോക്താക്കളിൽനിന്ന് തുക ഈടാക്കുന്നത്. രണ്ടു മാസത്തെ ഉപഭോഗത്തിെൻറ 500 യൂനിറ്റ് കണക്കാക്കിയാണ് സ്ലാബ് ആനുകൂല്യം നിശ്ചയിക്കുന്നത്. എന്നാൽ, ലോക്ഡൗൺ ആയതിനാൽ ഏപ്രിൽ മാസത്തെ റീഡിങ് എടുത്തിരുന്നില്ല. ഇതേത്തുടർന്ന് ആറു മാസത്തെ ശരാശരി ഉപഭോഗം കണക്കാക്കിയാണ് തുക ഈടാക്കിയത്.
ലോക്ഡൗൺ ഇളവ് വന്നതോടെ റീഡിങ് എടുത്തു. ഇതിൽ ലഭിച്ച ആകെ യൂനിറ്റിെൻറ അളവ് തുല്യ ദ്വൈമാസ ഉപഭോഗമായി കണക്കാക്കി വിഭജിച്ച് നേരത്തേ അടച്ച തുക കിഴിച്ച് ബാക്കിയാണ് ഈടാക്കുന്നതെന്ന് അധികൃതർ പറയുന്നു. എന്നാൽ, ഒന്നിച്ച് റീഡിങ് എടുത്തപ്പോൾ 500 യൂനിറ്റിെൻറ ആനുകൂല്യം നഷ്ടപ്പെട്ടതായി ഉപഭോക്താക്കൾ പറയുന്നു.
ലോക്ഡൗൺ കാലത്ത് ഉപഭോഗം വൻതോതിൽ വർധിച്ചതായാണ് കണക്ക്. ഫാൻ, എ.സി, ഫ്രിഡ്ജ്, ടി.വി, മിക്സി തുടങ്ങിയവയുടെ അമിത ഉപയോഗം ഉപഭോഗം കൂടാൻ കാരണമായിട്ടുണ്ട്. ഇതും നിരക്ക് കുത്തനെ കൂടാൻ കാരണമായി. ഏപ്രിലിൽ ദ്വൈമാസ റീഡിങ് എടുത്തിരുന്നെങ്കിൽ ഒരു പരിധിവരെ പരാതി ഒഴിവാകുമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
