പ്രളയം: അധികജലം സൂക്ഷിെച്ചന്ന വാദം തള്ളി വൈദ്യുതി ബോർഡ്
text_fieldsതിരുവനന്തപുരം: പ്രളയത്തിനു മുമ്പ് സംസ്ഥാനെത്ത ജലസംഭരണികളിൽ അധികജലം സൂക് ഷിെച്ചന്ന വ്യാഖ്യാനം തെറ്റിദ്ധാരണ പരത്താനാണെന്ന് വൈദ്യുതി ബോർഡ്. 2018ൽ 23.8 ശതമാനമായി രുന്നു കരുതൽ ശേഖരമായി ഉണ്ടായിരുന്നത്. 2015ൽ ഇതിനെക്കാൾ കൂടുതലായിരുന്നു. മൺസൂൺ മഴയെ കുറിച്ച ആദ്യ പ്രവചനം ഏപ്രിലിലും രണ്ടാമത്തെ പ്രവചനം മേയ് അവസാനവുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നടത്തുന്നത്.
രണ്ട് പ്രവചനങ്ങളിലും സാധാരണ രീതിയിെല മഴയാണ് പ്രവചിച്ചിരുന്നത്. പ്രളയെത്ത കുറിച്ച് സൂചിപ്പിച്ചിരുന്നില്ല. 2018ലെ കരുതൽ ശേഖരമായിരുന്ന 984 ദശലക്ഷം യൂനിറ്റ്, മറ്റ് വർഷങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ സ്വാഭാവികമായത് മാത്രമാണ്. ഇൗ വർഷം (2019) 650 ദശലക്ഷം യൂനിറ്റാണ് കരുതലായി കണക്കാക്കുന്നത്. ഇത് എൽ-നിനോ സാഹചര്യം കൂടി കണക്കിലെടുത്താണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇക്കൊല്ലം സാധാരണ മഴയാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
അതിശക്തമായ വേനൽ മഴ ലഭിക്കുന്ന സാഹചര്യത്തിൽ കണക്കുകളിൽ മാറ്റം വരാം. 1200 ദശലക്ഷം യൂനിറ്റ് വരെയായി ഇത് മാറാം. പ്രളയമഴക്ക് മുേമ്പ അണക്കെട്ടുകളിൽ മനഃപൂർവം അധികജലം ശേഖരിെച്ചന്ന വിശകലനം ശരിയല്ല. പ്രളയത്തിെൻറ ഭാഗമായി അണക്കെട്ടുകളിൽനിന്ന് അധികജലം ഒഴുക്കിവിട്ടു, ഡാമുകളിലെ വെള്ളത്തിെൻറ അളവും വൈദ്യുതി ഉൽപാദനം സംബന്ധിച്ച വിവരങ്ങളും ഒളിപ്പിച്ചു, വെബ്സൈറ്റുകൾ തിരുത്തി തുടങ്ങിയ ആരോപണങ്ങളും വസ്തുതാവിരുദ്ധമാണെന്നും ബോർഡ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.