1500 രൂപയിൽ കൂടിയ വൈദ്യുതി ബിൽ ഒാൺലൈനിൽ അടക്കണം
text_fieldsതിരുവനന്തപുരം: മാസം 1500 രൂപയിൽ കൂടുതൽ വരുന്ന ഗാർഹിക വൈദ്യുതി ബില്ലുകൾ ഇനി ഒാൺലൈൻ മാർഗത്തിൽ മാത്രമേ അടക്കാനാകൂ. ഇവ ബോർഡിെൻറ കാഷ് കൗണ്ടറുകളിൽ സ്വീകരിക്കില്ല. ഗാർഹികേതര ഉപഭോക്താക്കൾക്കും ഇത് ബാധകമാണ്. ജനുവരി ഒന്നിന് ഇത് പ്രാബല്യത്തിൽ വരും. രണ്ടുമാസത്തെ ബില്ലുകൾ 3000 രൂപക്ക് മുകളിലായാൽ ഡിജിറ്റൽ മാർഗത്തിൽതന്നെ അടക്കണം. ഒാൺലൈൻ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനാണ് പുതിയ നടപടിയെന്നാണ് ബോർഡ് വിശദീകരണം. എന്നാൽ, കാഷ് കൗണ്ടറുകളുടെ പ്രവർത്തനസമയവും ജീവനക്കാരുടെ എണ്ണവും കുറക്കുകയാണ് ലക്ഷ്യം.
മാർച്ച് വരെ മൂന്നുമാസം താൽക്കാലികമായി പണം കാഷ് കൗണ്ടറുകളിൽ സ്വീകരിക്കുമെങ്കിലും ഡിജിറ്റൽ മാർഗത്തിലേക്ക് മാറാൻ ഉപദേശിക്കും. അതിനുശേഷം ഡിജിറ്റൽ മാർഗം തന്നെ ഉപയോഗിക്കേണ്ടിവരും. പുതിയ രീതിക്ക് വ്യാപക പ്രചാരണം നൽകാൻ ബോർഡ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 2000 രൂപയിൽ കൂടുതൽ വരുന്ന പ്രതിമാസ ഗാർഹികേതര ബില്ലുകൾ അടയ്ക്കുന്നത് 2019 ജനുവരി മുതൽ ഡിജിറ്റലിലേക്ക് മാറ്റിയിരുന്നു. ജനങ്ങളുടെ കൈവശം ഡിജിറ്റൽ പേമെൻറ് മാർഗങ്ങൾ ലഭ്യമാണെന്നും പ്രയാസം നേരിടുന്നവർക്ക് അക്ഷയ സെൻററുകൾ ഉപയോഗിക്കാമെന്നും ബോർഡിെൻറ ഉത്തരവിൽ പറയുന്നു.
കാഷ് കൗണ്ടറുകളുടെ പ്രവർത്തനസമയം നേരത്തേ കുറച്ചിരുന്നു. 2018 സെപ്റ്റംബറിൽ 11.27 ശതമാനം എൽ.ടി ഉപേഭാക്താക്കളാണ് ഡിജിറ്റൽ മാർഗം ഉപയോഗിച്ചിരുന്നത്. 2019 സെപ്റ്റംബർ-ഒക്ടോബറിൽ ഇത് 21.57 ശതമാനമായി. ഇത് വീണ്ടും ഉയർത്താനാണ് മാസം 1500 രൂപയിൽ കൂടുതൽ ബില്ലുവരുന്ന ഉപഭോക്താക്കൾക്കുകൂടി ഡിജിറ്റൽ മാർഗം നിർബന്ധമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.