എെൻറ മോനേ, നിെന്ന അവർ...ഇടറിയ വാക്കുകൾ പൂർത്തിയാക്കാനാവാതെ കൃപേഷിെൻറ പിതാവ്
text_fieldsപെരിയ(കാസർകോട്): ‘സി.പി.എമ്മിനുവേണ്ടി പ്രവർത്തിച്ചിരുന്നയാളാണ് ഞാൻ. ചെറുപ്പത്തിൽ സി.പി.എമ്മിനുവേണ്ടി മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. ഇനി ഞാൻ സി.പി.എമ്മിലില്ല. എെൻറ മോ നെ അവർ...’ പെരിയ കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിെൻറ അച്ഛൻ കൃഷ്ണന് ഇടറിയ വാക്കുകൾ പൂർത്തിയാക്കാനായില്ല.
‘പെരിയ പോളിടെക്നിക്കിൽ പഠിക്കുേമ്പാൾ ഒരിക്കൽ രാഷ്ട്രീയമായി ചില വഴക്കുകളും മറ്റും ഉണ്ടായി. അന്ന് കോളജിൽ കയറി എസ്.എഫ്.ഐക്കാർ അവനെ തല്ലി. അന്ന് ഞാനവനോട് പറഞ്ഞു, പ്രശ്നമുണ്ടാക്കില്ല എന്ന് ഉറപ്പ് തന്നാൽ മാത്രം ഇനി കോളജിൽ പോയാൽ മതി എന്ന്. പേടി കാരണം അവൻ പിന്നെ പോയില്ല. അങ്ങനെ അവെൻറ പഠനം മുടങ്ങി’ -െപയിൻറിങ് ജോലിക്കാരനായ കൃഷ്ണൻ പറഞ്ഞു.
ഒരു പാർട്ടിയോട് അനുഭാവമുണ്ടെന്ന് പറയാൻ ആരെയും പേടിക്കണ്ട എന്നാണ് സി.പി.എം അനുഭാവിയായ കൃഷ്ണൻ മകനോട് പറഞ്ഞത്. ‘നിനക്ക് നിെൻറ പാർട്ടി, എനിക്ക് എേൻറതും. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പക്ഷേ, തല്ലിനും വഴക്കിനും പോകരുത്. പോയാൽ അവർ കൊന്നു കളയും’.
ഇങ്ങോട്ട് തല്ലിയാൽ പോലും അങ്ങോട്ട് ഒന്നും ചെയ്യരുതെന്നായിരുന്നു കൃഷ്ണൻ മകനെ പഠിപ്പിച്ചത്. മകനെ കൊന്നതിന് പിന്നിലാരൊക്കെ എന്ന് എണ്ണിപ്പറയുന്നുണ്ട് ഈ അച്ഛൻ. പാർട്ടി പ്രാദേശിക നേതൃത്വം അറിഞ്ഞുതന്നെയാണ് കൊലപാതകം എന്നതിൽ സംശയമില്ല ഈ കുടുംബത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.