െഎക്യദാർഢ്യവുമായി ഗൗരിയമ്മ
text_fieldsആലപ്പുഴ: പെങ്കടുക്കാൻ കഴിഞ്ഞില്ലെങ്കിലും വനിതാമതിലിന് െഎക്യദാർഢ്യവുമായി കെ.ആർ. ഗൗരിയമ്മ. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ പുതുവസ്ത്രം അണിഞ്ഞ് മതിലിൽ പെങ്കടുക്കാൻ ഇറങ്ങിയെങ്കിലും ശാരീരിക വൈഷമ്യം തോന്നിയതിനെ തുടർന്ന് നേരിട്ട് പെങ്കടുക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു. പിന്നീട് ചാത്തനാെട്ട കളത്തിപ്പറമ്പിൽ വീടിന് മുന്നിൽ കസേരയിലിരുന്ന് മതിലിെൻറ ചടങ്ങുകൾ കഴിഞ്ഞതിന് ശേഷമാണ് വീട്ടിലേക്ക് തിരികെ കയറിയത്.
മന്ത്രി ജി. സുധാകരൻ പെങ്കടുത്ത ശവക്കോട്ട പാലത്തിന് സമീപത്തെ കേന്ദ്രത്തിൽ എത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. അവസാനനിമിഷംവരെ ഗൗരിയമ്മ എത്തിച്ചേരുമെന്ന പ്രതീക്ഷയിലായിരുന്നു സംഘാടകർ. 1994ൽ ജനുവരി ഒന്നിനായിരുന്നു ഗൗരിയമ്മ സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ടതെന്നത് മറ്റൊരു യാദൃച്ഛികതയാണ്.തിങ്കളാഴ്ച രാവിലെ മന്ത്രി ജി. സുധാകരൻ വീട്ടിലെത്തി അഭ്യർഥിച്ചതിനെ തുടർന്ന് വനിതാമതിലിൽ പെങ്കടുക്കാൻ സന്നദ്ധത ഗൗരിയമ്മ വ്യക്തമാക്കിയിരുന്നു. രാവിലെ ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും പിന്നീട് അത് മാറി ഉത്സാഹത്തോടെ പരിപാടിയിൽ പെങ്കടുക്കുവാൻ ഒരുങ്ങിയതാണെന്ന് സഹായിയും പാർട്ടി പ്രവർത്തകയുമായ ബേബി പറഞ്ഞു.
വനിതാമതിൽ തുടങ്ങാറായപ്പോൾ മന്ത്രി സുധാകരനുമായി ഗൗരിയമ്മ ഫോണിൽ സംസാരിച്ചു. ഒടുവിൽ പരിപാടി തീർന്ന ശേഷം വീണ്ടും അദ്ദേഹവുമായി ഫേണിൽ വീണ്ടും സംസാരിച്ച് പരസ്പരം നന്ദിപറഞ്ഞ ശേഷമാണ് കസേരയിൽനിന്ന് എഴുന്നേറ്റ് വീട്ടിലേക്ക് മടങ്ങിയത്.
സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ ഒരുക്കിയ വാഹനം ഗൗരിയമ്മയുടെ വീടിന് മുന്നിൽ കാത്തുകിടന്നു. പിന്നാക്ക വികസന കോർപറേഷെൻറ പുതിയ ചെയർമാൻ ടി.കെ. സുരേഷും ജെ.എസ്.എസ് ഭാരവാഹികളും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.