കെ.പി.സി.സി പുനഃസംഘടന ഉടൻ
text_fieldsതിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടന ഉടൻ പൂർത്തിയാക്കി സംസ്ഥാന കോൺഗ്രസിെൻറ പ്ര വർത്തനം കൂടുതൽ സജീവമാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട് സീറ്റിെൻറ പേരിലെ പരസ്യപ്രസ്താവനകളിൽനിന്ന് എല്ലാവരും ഒഴിഞ്ഞുനിൽക്കണമെന്ന ും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശപ്പെട്ടു.
കെ.പി.സി.സി പുനഃസംഘടനക്കായി നേതാക ്കൾ ഉടൻ ഡൽഹിക്ക് പോകും. പുനഃസംഘടന കഴിയുന്നതോടെ പാർട്ടി കൂടുതൽ സജീവമാകും. ഉപതെരഞ്ഞെടുപ്പ് പോലും പ്രഖ്യാപിച്ചില്ലെന്നിരിക്കെ കുട്ടനാട് സീറ്റിെൻറ പേരിൽ നടക്കുന്നത് അനാവശ്യ ചർച്ചയാണ്. ഒരു ചർച്ചയും മുന്നണിയിൽ നടന്നിട്ടില്ല. സീറ്റിെൻറ പേരിൽ തർക്കം ഉണ്ടാകാൻ അനുവദിക്കില്ല. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പരസ്യചർച്ച ഒഴിവാക്കണം. കുട്ടനാട് യു.ഡി.എഫിൽ കേരള കോൺഗ്രസിെൻറ സീറ്റാണ്. ഉപതെരഞ്ഞെടുപ്പിൽ എന്തുവേണമെന്നത് ആലോചിച്ച് തീരുമാനിക്കും.
പൗരത്വ ഭേദഗതി നിയമത്തിൽ ഗവർണറുടെ നിലപാട് പ്രതിഷേധാർഹമാണ്. അദ്ദേഹം നിയമസഭയുടെ അധികാരാവകാശങ്ങളെ േചാദ്യം ചെയ്യുന്നതാണ്. ഇത് നിയമസഭയോടുള്ള അവഹേളനമായിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഒളിച്ചുകളി അവസാനിപ്പിക്കണം.
2015ലെ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള കമീഷെൻറ നീക്കം അംഗീകരിക്കാനാവില്ല. ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാകണം തെരഞ്ഞെടുപ്പ്. 30ന് നടത്തുന്ന മനുഷ്യ ഭൂപടനിർമാണത്തിന് മുന്നോടിയായി ഭരണഘടന സംരക്ഷണ സമിതി രൂപവത്കരണം ഉൾപ്പെടെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും ചെന്നിത്തല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.