
പിണറായിയെ തുറന്നുകാട്ടാൻ വീഡിയോ കാമ്പയിനുമായി കോൺഗ്രസ്
text_fields
കോട്ടയം: വിവര സാങ്കേതിക വിദ്യകളുടെയും സമൂഹമാധ്യമങ്ങളുടെയും എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ടുള്ള നവലോക കോണ്‍ഗ്രസ് പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെകീഴിലുള്ള റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെൻറ് ഡിപ്പാര്‍ട്ട്‌മെൻറിനാണ് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മുഖം മിനുക്കുന്നതിനുള്ള ചുമതല.
തുടക്കത്തില്‍ നാലുഘട്ടങ്ങളിലാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാരിൻെറ ഭരണതലത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിച്ചും പഠിച്ചും ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കുക എന്നതാണ് ആദ്യത്തേത്.ഇതിൻെറ ഭാഗമായി എക്സ്പോസിങ് പിണറായി 'A ടു Z' എന്ന വീഡിയോ കാമ്പയിൻ നാളെ ആരംഭിക്കും.
കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചേർന്ന് നാളെ രാവിലെ 10ന് ഇന്ദിരാ ഭവനിൽ വച്ച് വീഡിയോ പരമ്പരയുടെ ട്രെയിലർ പ്രസിദ്ധീകരിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിക്കും.
A മുതൽ Z വരെയുള്ള ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ 26 മുതൽ 30 വരെ എപ്പിസോഡുകളിലായി കോൺഗ്രസിലെ വിവിധ നേതാക്കൾ ഈ വിഷയം വീഡിയോ പരമ്പരയായി അവതരിപ്പിക്കും.
പൊതുവിഷയങ്ങളില്‍ കൊണ്‍ഗ്രസ് നിലപാട് വിശദീകരിക്കുന്ന പഠനങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുക, സോഷ്യല്‍ മീഡിയയിലെ ദൈനംദിന ഇടപെടലുകള്‍ക്കു വേണ്ട വിവരങ്ങളും കണക്കുകളും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കുക, പാര്‍ട്ടിക്കു വേണ്ടി തിരഞ്ഞെടുപ്പ് സംബന്ധിച്ച ബിഗ് ഡാറ്റാ അനാലിസിസ് നടത്തി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നിവയും റിസെർച്ച് ആൻഡ് ഡെവലപ്പ്മെൻ്റ് വിഭാഗത്തിൻെറ ചുമതലയാണ്.
തെരഞ്ഞെടുപ്പിനു മുമ്പ് വളരെ പ്രഫഷണലായതും നൂതനവുമായ ഒരു പ്രചരണ രീതിക്കാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പിണറായി സര്‍ക്കാരിൻെറ അഴിമതികൾ ഓരോന്നോരോന്നായി പൊതുജനസമക്ഷം എത്തിക്കുക എന്നതാണ് ഡിപ്പാര്‍ട്ട്‌മെൻറിൻെറ ആദ്യ ദൗത്യം.
പ്രഫഷണല്‍ കോണ്‍ഗ്രസ് നിലവിൽ വന്നപ്പോൾ അതിൻെറ നേതൃസ്ഥാനത്തുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി ഡോ. മാത്യു കുഴല്‍നാടൻ തന്നെയാണ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിൻെറയും ചുമതലക്കാരന്‍.
സ്റ്റാറ്റിസ്റ്റിക്‌സില്‍ മികവു തെളിയിച്ചര്‍, ഡേറ്റ അനലിസ്റ്റുകൾ ഗവേഷണ വിദ്യാർഥികൾ, ശാസ്ത്രജ്ഞർ, വിവര സാങ്കേതികരംഗത്ത് പ്രവർത്തിക്കുന്നവർ തുടങ്ങി നിരവധി മേഖലകളിലുള്ളവർ റിസേര്‍ച്ച് ഡെവലപ്‌മെന്റിൻെറ ഭാഗമാകാന്‍ സന്നദ്ധത അറിയിച്ച് എത്തിയിട്ടുണ്ടെന്ന് മാത്യൂ കുഴൽനാടൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
