കെ.പി.സി.സി അധ്യക്ഷസ്ഥാനം: തീരുമാനം ഹൈകമാൻഡിന് വിട്ടു
text_fieldsതിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷെൻറയും എ.െഎ.സി.സി അംഗങ്ങളുടെയും കാര്യത്തിൽ തീരുമാനമെടുക്കാൻ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി. കെ.പി.സി.സി അംഗങ്ങളുെട ആദ്യ ജനറൽബോഡി യോഗത്തിലാണ് തീരുമാനം.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും പിന്താങ്ങി. തുടർന്ന് െഎകകണ്േഠ്യന പ്രമേയം അംഗീകരിച്ച് യോഗം 20 മിനിറ്റിനകം പിരിഞ്ഞു. പുതിയ കെ.പി.സി.സി അംഗങ്ങളുടെ പട്ടികക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ഞായറാഴ്ച അംഗീകാരം നൽകിയതിനു പിന്നാലെയാണ് പുതിയ അംഗങ്ങളുടെ യോഗം ഇന്ദിരഭവനിൽ തിങ്കളാഴ്ച രാവിലെ ചേർന്നത്.
റിേട്ടണിങ് ഒാഫിസർ എസ്. നാച്ചിയപ്പയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുഭൂരിപക്ഷം കെ.പി.സി.സി അംഗങ്ങളും പെങ്കടുത്തു. വാസുദേവ ശർമ, പി.സി. രാമൻ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചാണ് യോഗം ആരംഭിച്ചത്.
കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പ് തൃപ്തികരമായി പൂർത്തിയാക്കാൻ സാധിച്ചതിൽ അധ്യക്ഷപ്രസംഗത്തിൽ നാച്ചിയപ്പ സന്തോഷം അറിയിച്ചു. തുടർന്നാണ് മുൻ ധാരണപ്രകാരം എഴുതി തയാറാക്കിയ പ്രമേയം ഉമ്മൻ ചാണ്ടി അവതരിപ്പിച്ചത്. നാച്ചിയപ്പെയ കെ.പി.സി.സിക്കുവേണ്ടി പ്രസിഡൻറ് എം.എം. ഹസൻ നന്ദി അറിയിച്ചു. ഡൽഹിയിൽ പാർട്ടിയുടെ സുപ്രധാന യോഗം ചേരുന്നതിനാൽ എ.കെ. ആൻറണി, കെ.സി. വേണുഗോപാൽ, പി.സി. ചാക്കോ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ യോഗത്തിന് എത്തിയിരുന്നില്ല.
യുവാക്കളെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തി –എസ്. നാച്ചിയപ്പ
തിരുവനന്തപുരം: കെ.പി.സി.സി അംഗത്വ പട്ടികയിൽ നിന്ന് ഒഴിവായ നേതാക്കൾക്ക് പാർട്ടിയിൽ അർഹമായ സ്ഥാനം നൽകുമെന്ന് പ്രദേശ് റിേട്ടണിങ് ഒാഫിസർ എസ്. നാച്ചിയപ്പ. കാലഘട്ടത്തിെൻറ ആവശ്യകതക്കനുസരിച്ച് ജില്ല ഭാരവാഹികളുടെ എണ്ണം പരിമിതപ്പെടുത്തുമെന്നും പുതിയ കെ.പി.സി.സി അംഗങ്ങളുടെ ആദ്യയോഗത്തിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളുടെയും പി.സി.സി അംഗങ്ങളുടെ പട്ടിക ഒൗദ്യോഗികമായി പുറത്തിറക്കേണ്ടത് കേന്ദ്ര തെരെഞ്ഞെടുപ്പ് അതോറിറ്റിയാണ്. കെ.പി.സി.സി പട്ടികയിൽ കൂടുതൽ യുവാക്കളെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്താൻ സാധിച്ചിട്ടുെണ്ടന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.