Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുക്കത്തെ യുവാവിെൻറ...

മുക്കത്തെ യുവാവിെൻറ മരണത്തിൽ ദുരൂഹത

text_fields
bookmark_border
kodiyathur-death
cancel

കോഴിക്കോട്: കൊടിയത്തൂരിലെ യുവാവിെൻറ മരണത്തിൽ ദുരൂഹതയേറുന്നു. കൊടിയത്തൂർ ഉള്ളാട്ടിൽ വി.െക. ദാനിഷിെ ൻറ (26) മരണം കൊലപാതകമാണെന്ന് സംശയമുള്ളതിനാൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് വേരംകടവത്ത് മുഹമ്മദ് മുക്കം പ ൊലീസിന് പരാതി നൽകി.

വെള്ളിയാഴ്ച വൈകീട്ട് നാലിന് വീട്ടിൽനിന്ന് പുറത്തുപോയ ദാനിഷ് മരിച്ചതായി രാത ്രി ഏഴിനാണ് വിവരം ലഭിച്ചത്. പരിക്കേറ്റ് മെഡിക്കൽ കോളജിലുണ്ടെന്നാണ് ആദ്യം അറിയിച്ചത്. ദാനിഷിനെ രണ്ടു പേര്‍ ചേര്‍ന്നാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്. ഒ.പി ശീട്ടെടുത്ത ഇവർ മറ്റൊരാളുടെ നമ്പര്‍ നല്‍കി കടന്നുകളഞ്ഞു.

മകന് ആരോഗ്യപ്രശ്നങ്ങളില്ലെന്നും മരണത്തിനിടയാക്കിയ സാഹചര്യം കണ്ടെത്തണമെന്നും പിതാവിെൻറ പരാതിയിൽ പറയുന്നു. മുക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മരണത്തിന് പിന്നിൽ മയക്കുമരുന്ന് സംഘമാണെന്നാണ് സംശയം. സമഗ്ര അേന്വഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തുവന്നു. അന്വേഷണം ആരംഭിച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂവെന്നും മുക്കം സി.െഎ കെ.വി. ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു.

നഗരപ്രദേശങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന മയക്കുമരുന്ന് മാഫിയ ഗ്രാമങ്ങളിലും ആധിപത്യമുറപ്പിച്ചത് രക്ഷിതാക്കളെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് കോടികളുടെ മയക്കുമരുന്നാണ് മലയോര ഗ്രാമങ്ങളിലേക്ക് ഒഴുകുന്നത്. ഒരുമാസത്തിനിടെ മുക്കത്തും സമീപപ്രദേശങ്ങളിലുമായി കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടിയെങ്കിലും ഇപ്പോഴും മയക്കുമരുന്ന് കടത്തും ഉപയോഗവും വ്യാപകമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskodiyathurYouth Deathkozhikode News
News Summary - Kozhikode Youth death issue-Kerala news
Next Story