യു.എ.പി.എ: അലനെയും താഹയെയും 30 വരെ റിമാൻഡ് ചെയ്തു
text_fieldsകോഴിക്കോട്: മാവോവാദിബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ ിനെയും താഹ ഫസലിനെയും ഈ മാസം 30 വരെ റിമാൻഡ് ചെയ്തു. െപാലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിന െ തുടർന്നാണ് ഇരുവരെയും ഇന്ന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്.
അതേസ മയം അലൻ ഷുഹൈബിനേയും താഹ ഫസലിനെയും അറസ്റ്റ് ചെയ്യുമ്പോൾ പൊലീസിൽ നിന്ന് ഓടി രക്ഷപ്പെട്ട മൂന്നാമനെ തിരിച്ചറിഞ്ഞു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാൻ എന്നയാളാണതെന്നും നിരവധി കേസുകളിൽ പ്രതിയാണിയാളെന്നും പൊലീസ് വ്യക്തമാക്കി.
നവംബർ ഒന്നിന് രാത്രിയാണ് പന്തീരാങ്കാവ് പൊലീസ് അലനെയും താഹയെയും അറസ്റ്റ് ചെയ്തത്. പിടിയിലായവർ അർബൻ മാവോയിസ്റ്റുകളാണെന്ന് െതളിയിക്കാൻ കഴിയുന്ന ചില സൂചനകൾ ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച് ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനയോടെയാവും കേസിലെ തുടരന്വേഷണം. പ്രതികളുെട വീട്ടിൽനിന്ന് കണ്ടെടുത്ത ലാപ്ടോപ്, മെമ്മറി കാർഡ്, മൊബൈൽ ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനയിൽ ഡിജിറ്റൽ തെളിവുകൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചോദ്യംെചയ്യൽ. പൊലീസ് കസ്റ്റഡിയിലിരിക്കെ എൻ.െഎ.എ ഉദ്യോഗസ്ഥരും പ്രതികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.