യു.എ.പി.എ: ജാമ്യാപേക്ഷ എതിർക്കാതെ സർക്കാർ; വിധി നാളെ
text_fieldsകോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റിലായ സി.പി.എം അംഗങ്ങളായ രണ്ട് വിദ്യാർഥികളുടെ ജാമ്യാപേക ്ഷയിൽ ബുധനാഴ്ച വിധി പറയും. ചൊവ്വാഴ്ച വിശദമായ വാദത്തിന് ശേഷമാണ് യു.എ.പി.എപ്രേത്യക കോടതി കൂടിയായ പ്രിൻസിപ ്പൽ സെഷൻസ് ജഡ്ജി എം.ആർ അനിത വിധിപറയാനായി മാറ്റിയത്.
ജാമ്യം നൽകുന്നതിൽ പ്രോസിക്യൂഷൻ കാര്യമായ എതിർപ്പ ുയർത്തിയില്ല. എന്നാൽ യു.എ.പി.എ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാരിൽ നിന്ന് ഉത്തരവുണ്ടായിട്ടില്ലെന്നും നിലവിൽ യ ു.എ.പി.എ നിലനിൽക്കുകയാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം എതിർപ്പ് റിേപ്പാർട്ട് െകാടുത്ത പ്രോസിക്യുഷൻ ചൊവ്വാഴ്ച കൂടുതലൊന്നും പറഞ്ഞില്ല. കസ്റ്റഡി അേപക്ഷ കൊടുക്കുന്നുണ്ടോയെന്ന് ജഡ്ജി പ്രോസിക്യുട്ടറോട് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. ജാമ്യം അനുവദിക്കണമെന്നും എത്സമയത്തും പ്രതികൾ കോടതിയിൽ ഹാജരാകാൻ തയാറാണെന്നും പ്രതിഭാഗം അറിയിച്ചു.
അക്രമം നടത്തിയാൽ മാത്രമേ ഭീകരപ്രവർത്തകരാകൂയെന്ന് സുപ്രിംകോടതിയുടെ വിധി പ്രതിഭാഗം അഭിഭാഷകൻ എം.കെ ദിനേശൻ ചൂണ്ടിക്കാട്ടി. സുപ്രിംകോടതിയിലെ ഇന്ദിരദാസ് -അസം സർക്കാർ, അരൂപ് ഭുയാൻ-അസം സർക്കാർ കേസുകളിലെ വിധികൾ പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ലഘുലേഖ കൈവശംവെച്ചാൽ ഭീകരപ്രവർത്തനമാകില്ല. മാേവായിസ്റ്റ് എന്നത് കുറ്റകരമല്ലെന്ന ശ്യാം ബാലകൃഷ്ണൻ കേസിലെ കേരള ഹൈക്കോടതി വിധി വീണ്ടും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
െപാലീസ് പിടിച്ചെടുത്ത പുസ്തകങ്ങളുടെ കോപ്പികളും ഹാജരാക്കി. മാവോയിസവുമായി ബന്ധമില്ലാത്തവയാണിതെന്നും മാവോയിസത്തിന് എതിരായ പുസ്തകമാണ് അതിലൊന്നെന്നും അഭിഭാഷകൻ പറഞ്ഞു. സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖല വക്താവ് േജാഗിയുടെ പേരിലുള്ള, െപാലീസ് പറയുന്ന നോട്ടീസിനെക്കുറിച്ചും കോടതി ചോദിച്ചു. ആരുടെയും ഒപ്പില്ലാത്ത, നിയമപരമായ സാധുതയില്ലാത്തതാണ് ഈ നോട്ടീെസന്നാണ് പ്രതിഭാഗം നിലപാട്. മുഖം രക്ഷിക്കാൻ െപാലീസ് വ്യാജവീഡിയോയുമായി രംഗത്തിറങ്ങിയതാണെന്ന് പ്രതിഭാഗം അഭിഭാഷകൻ എം.കെ ദിനേശൻ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിയമപരവും മനുഷ്യത്തപരവുമായ കാരങ്ങളാൽ ജാമ്യം നൽകണമെന്നും പ്രതിഭാഗം അഭ്യർഥിച്ചു. അറസ്റ്റിലായവർ മുമ്പ് ഒരു ക്രിമിനൽ പ്രവൃത്തിയിൽ ഏർപ്പെട്ടവരല്ലാത്തിനാൽ നിയമപരമായ കാരണങ്ങളാൽ ജാമ്യം നൽകണം. വിദ്യാർഥികളും ചെറുപ്പക്കാരുമായതിനാൽ മനുഷ്യത്വം കാണിക്കണമെന്നും പ്രതിഭാഗം വാദിച്ചു.
വെള്ളിയാഴ്ച രാത്രി പെരുമണ്ണ പാറമ്മൽ അങ്ങാടിയിൽ മൂന്നു പേരെ സംശയകരമായ സാഹചര്യത്തിൽ കണ്ടെന്നും ഒരാൾ ഓടി രക്ഷപ്പെട്ടെന്നുമാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. ഇവരുടെ കൈയിൽ നിന്ന് മാവോയിസ്റ്റ് അനുകൂല നോട്ടീസ് പിടിച്ചെടുത്തിട്ടുണ്ട്. ‘മാവോയിസ്റ്റ് വേട്ടക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങുക’ എന്ന തലക്കെട്ടിൽ സി.പി.ഐ.എം മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലുള്ള നോട്ടീസാണ് ‘പിടികൂടിയതെ’ന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
ത്വാഹ ഫസൽ സി.പി.എം പാറമ്മൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. കണ്ണൂർ സ്കൂൾ ഓഫ് ജേണലിസത്തിെൻറ കോഴിക്കോട് പുതിയറയിലുള്ള ബ്രാഞ്ചിൽ പി.ജി വിദ്യാർഥിയാണ്. കണ്ണൂർ സർവകലാശാല ധർമടം സെന്ററിൽ രണ്ടാം വർഷ എൽഎൽ.ബി വിദ്യാർഥിയാണ് അലൻ ഷുഹൈബ്. സി.പി.എം മീഞ്ചന്ത ബൈപാസ് ബ്രാഞ്ച് കമ്മിറ്റി അംഗവും എസ്.എഫ്.ഐ പ്രവർത്തകനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.