ശൂന്യതയിൽ നിന്ന് രണ്ടു കൊലപാതകം തെളിയിച്ച് ക്രൈംബ്രാഞ്ച്
text_fieldsകോഴിക്കോട്: വിവിധയിടങ്ങളിലായി ശരീരാവശിഷ്ടങ്ങൾ കെണ്ടത്തിയ സംഭവത്തിൽ ശൂന ്യതയിൽനിന്ന് തുടങ്ങി ക്രൈംബ്രാഞ്ച് ചുരുളഴിച്ചത് രണ്ടു െകാലപാതകങ്ങൾ. മാതാവ് ജ യവല്ലിയെയും മാതാവിനെ കൊല്ലാൻ സഹായിച്ച ഇസ്മയിലിനെയും ഇല്ലാതാക്കിയ ബിർജുവിനെ അതിവിദഗ്ധമായാണ് ഡിവൈ.എസ്.പി എം. ബിനോയിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘ ം കുടുക്കിയത്. ഡി.എൻ.എ, വിരലടയാള പരിശോധനകളുടെയും രേഖാചിത്രങ്ങളുടെയും സഹായത് തോടെ ശരീരാവശിഷ്ടങ്ങൾ കെണ്ടത്തിയ കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് സമൂഹമാധ്യമങ്ങ ളും സഹായകമായി.
ഇസ്മയിലിനെ കാണാതായി രണ്ടു വർഷത്തിലേറെയായിട്ടും പരാതി കിട് ടാത്തത് അന്വേഷണത്തിന് വെല്ലുവിളിയായി. പലഭാഗങ്ങളിലായി കണ്ടെത്തിയ ശരീരാവശിഷ് ടങ്ങൾ ആരുടേതെന്ന് കണ്ടെത്തുന്നത് ദുഷ്കരമായ പ്രവൃത്തിയായിരുന്നു. കടപ്പുറത് തുനിന്ന് കൈകൾ കിട്ടിയപ്പോൾ വിരലടയാളം ശേഖരിച്ചതാണ് കേസിെൻറ അന്വേഷണപുരോഗതിയിൽ നിർണായകമായത്. വിരലടയാളവും കൈരേഖയും ആധുനിക സാേങ്കതികവിദ്യയുടെ സഹായത്തോടെ എച്ച്.ഡി നിലവാരമുള്ള ചിത്രമാക്കി തിരുവനന്തപുരത്തെ ഫിംഗർപ്രിൻറ് ബ്യൂറോയിൽ പരിശോധിക്കുകയായിരുന്നു.
നാലു കേസുകളിൽ പ്രതിയായ വണ്ടൂർ സ്വദേശി ഇസ്മയിലിേൻറതാണ് വിരലടയാളമെന്ന് ഇതിൽ വ്യക്തമായി. പിന്നീട് ഡി.എൻ.എ പരിശോധനക്കുള്ള ശ്രമമാരംഭിച്ചു. ഇസ്മയിലിെൻറ മേൽവിലാസം കണ്ടെത്തി മാതാവിെൻറ രക്തസാമ്പിൾ ശേഖരിച്ചു. ഇരുവരുടെയും ഡി.എൻ.എയിൽ സാമ്യം കണ്ടെത്തി.
ഇസ്മയിലിെൻറ മൂന്നാമത്തെ ഭാര്യയിൽനിന്നാണ് ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കിട്ടിയത്. ഫോറൻസിക് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ ഡിവൈ.എസ്.പി ബിനോയ് ഇസ്മയിലിെൻറ ക്രിമിനൽ പ്രൊഫൈലും തയാറാക്കിയിരുന്നു. മുക്കത്തുള്ള ഒരാളും അയാളുടെ അമ്മയുമായി ബന്ധപ്പെട്ട സ്വത്തുതര്‍ക്കത്തില്‍ ഇടപെട്ട് അമ്മയെ കൊലപ്പെടുത്തിയെന്ന് ഇസ്മയിൽ പറഞ്ഞതായി കുഞ്ഞുമോൻ എന്നയാൾ മൊഴിനൽകി. ക്വട്ടേഷന്പണം വാങ്ങാന്‍ പോവുകയാണെന്നും ഇസ്മയിൽ കുഞ്ഞുമോനോട് പറഞ്ഞിരുന്നു.
ഇതോടെ മുക്കംഭാഗത്ത് അസ്വാഭാവികമായി സ്ത്രീകൾ മരിച്ച സംഭവങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിച്ചു. 70കാരിയായ ജയവല്ലി വീട്ടിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചതില്‍ അന്വേഷണസംഘത്തിന് അസ്വാഭാവികത തോന്നി. തുടര്‍ന്നാണ് ജയവല്ലിയുടെ ഏകമകനായ ബിര്ജുവിെൻറ പിന്നാലെ പോയത്. ആധാരത്തിൽനിന്ന് ബിർജുവിെൻറ ഫോട്ടോ കിട്ടിയതും അന്വേഷണത്തിന് സഹായകമായി. അമ്മ മരിച്ചശേഷം 30 ലക്ഷം രൂപക്ക് സ്ഥലംവിറ്റ് തമിഴ്നാട്ടിലാണെന്നായിരുന്നു നാട്ടിൽനിന്നറിഞ്ഞത്. ബിര്ജുവിെൻറ മകൾ പഠിക്കുന്ന സ്കൂളിൽ അന്വേഷിച്ചെങ്കിലും ടി.സി വാങ്ങി പോയിരുന്നു. പിന്നീടാണ് നീലഗിരിയിലാണെന്ന് മനസ്സിലായത്. ബിര്ജുവിെൻറ ഫോട്ടോ ഫേസ്ബുക്ക്, വാട്സ്ആപ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്താണ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചത്. ഇയാൾ ഫേസ്ബുക്കിലില്ലാത്തതും അന്വേഷണത്തിൽ തുണയായി.
നീലഗിരി ജില്ലയിലെ ബക്കിക്കടുത്ത മാങ്ങവയില് എന്ന സ്ഥലത്തായിരുന്നു താമസം. അതിരാവിലെ ബൈക്കുമായി ടൗണിലേക്കു പുറപ്പെട്ടപ്പോൾ കാത്തുനിന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ബിര്‍ജു കടന്നുകളഞ്ഞു. പിന്നീട് മുക്കം ഭാഗത്തുണ്ടെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ എല്ലാ കുറ്റവും ഇയാൾ സമ്മതിക്കുകയായിരുന്നു.
വേട്ടമൃഗത്തെ മുറിക്കുന്നതുപോലെ ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ബിർജു
കോഴിക്കോട്: ഇരട്ടക്കൊലപാതകം നടത്തിയ മുക്കം വെസ്റ്റ് മണാശ്ശേരി സ്വദേശി ബിർജു വാടക കൊലയാളിയെ കൊന്ന ശേഷം മൃതദേഹം കഷണങ്ങളാക്കിയത് മൃഗീയമായി. പിതാവിനൊപ്പം നായാട്ടിനും മറ്റും പോയിരുന്ന പ്രതിക്ക് കാട്ടുമൃഗങ്ങളെയും പന്നികളേയും അറുത്തു മുറിച്ചുള്ള പരിചയം മൃതദേഹങ്ങൾ കഷണങ്ങളാക്കാൻ സഹായകമായി. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചായിരുന്നു ഇസ്മയിലിെൻറ കൈകാലുകളും തലയും മുറിച്ചത്.
അതേസമയം, സംഭവത്തിൽ ബിർജുവിനെ ആരെങ്കിലും സഹായിച്ചോയെന്ന് അന്വേഷിക്കും. ഒറ്റക്ക് െകാല നടത്തിയെന്നാണ് ബിർജു സമ്മതിച്ചത്. എന്നാൽ, മൃതദേഹങ്ങൾ മുറിച്ചുമാറ്റാൻ ബന്ധുക്കളുടെയടക്കം സഹായം ലഭിച്ചോ എന്നു പരിശോധിക്കും.
മാതാവ് ജയവല്ലിയെ െകാന്നതിന് ഇസ്മയിൽ രണ്ടു ലക്ഷം രൂപ ക്വട്ടേഷൻ തുക ചോദിച്ചിരുന്നു. പണത്തിനോട് എന്നും ആർത്തിയുള്ള ബിർജു ഇതോടെ ഇസ്മയിലിനെയും ഒഴിവാക്കാൻ ശ്രമം തുടങ്ങി. മദ്യപാനശീലമില്ലാത്ത ബിർജു ഇസ്മയിലിനെ വീട്ടിലേക്ക് ക്ഷണിച്ച് മദ്യസൽക്കാരം നടത്തി. ഉപ്പുമാവും പാചകം ചെയ്തു െകാടുത്തു. അമ്മയെ കഴുത്തുഞെരിച്ച അതേ കട്ടിലിൽ വെച്ചാണ് ഇസ്മയിലിനും പ്രതി രാത്രിയിൽ മരണക്കുരുക്കൊരുക്കിയത്. രാവിലെ കട്ടാങ്ങലിൽ നിന്ന് ബ്ലേഡും നാല് പോളിത്തീന്‍ കവറും നാല് പ്ലാസ്റ്റിക് ചാക്കും വാങ്ങിയാണ് തെളിവ് നശിപ്പിക്കാൻ ശ്രമം തുടങ്ങിയത്.
ഇസ്മയിലിെൻറ മൃതദേഹം കട്ടിലിൽ നിന്ന് നിലത്തിറക്കിയ ശേഷം ബ്ലേഡ് ഉപയോഗിച്ച് പല ഭാഗങ്ങളായി മുറിക്കുകയായിരുന്നു. പോളിത്തീൻ കവറിൽ െപാതിഞ്ഞ് മൂന്നു ചാക്കുകളിലായി മോട്ടോര്സൈക്കിളിെൻറ പിറകില്‍ കെട്ടി അഗസ്ത്യമുഴി പാലത്തിലെത്തി പുഴയിലേക്ക് വലിച്ചെറിഞ്ഞു. ഉടല്‍ഭാഗം നിറച്ച ചാക്ക് പുഴയിലേക്ക് എറിയാനായി അഗസ്ത്യമുഴി പാലത്തില്‍ എത്തിയപ്പോള്‍ നാട്ടുകാരെ കണ്ടു. ഇതോടെ തൊണ്ടിമ്മല്‍ റോഡരികിൽ ആളുകള്‍ മാലിന്യം ഇടുന്ന സ്ഥലത്ത് ചാക്ക് കെട്ട് വലിച്ചെറിഞ്ഞു. ഇവിടെ കോഴിമാലിന്യശല്യം ഏറിയതിനാൽ നാട്ടുകാർ തിരയുന്നതിനിടെയാണ് ഉടൽഭാഗം കണ്ടെടുത്തത്.
അടുത്തത് എറണാകുളത്തെ കേസ് –തച്ചങ്കരി
കോഴിക്കോട്: സംസ്ഥാനത്ത് 66 വിവാദമായ കേസുകളാണ് ക്രൈംബാഞ്ച് അന്വേഷിക്കുന്നതെന്നും എറണാകുളത്തെ വിവാദമായ ഒരു കേസ് അടുത്ത ദിവസങ്ങളിൽ തെളിയുമെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ തച്ചങ്കരി. എൻ.ഐ.എയും സി.ബി.ഐയും അന്വേഷിക്കുന്ന േകസുകൾ ക്രൈംബ്രാഞ്ചിന് തിരികെ വിടണെമന്നാണ് സേനയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. 1888ൽ ലണ്ടനിലെ വൈറ്റ് ചാപ്പലിൽ അഞ്ചു സ്ത്രീകളെ െകാന്ന ജാക്ക് ദ റിപ്പർ എന്ന കൊലയാളിയുടേതിന് സമാനമാണ് ഇസ്മയലിനെ െകാന്ന് കഷണങ്ങളാക്കിയ ബിർജുവിെൻറ കുറ്റകൃത്യമെന്നും തച്ചങ്കരി പറഞ്ഞു. സ്കോട്ട്ലൻഡ് യാർഡിന് ഇതുവരെ ജാക്ക് ദ റിപ്പറിനെ പിടിക്കാനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.