നിധിെൻറ മൃതദേഹം സംസ്കരിച്ചു
text_fieldsകോഴിക്കോട്: ഷാർജയിൽ മരിച്ച നിധിൻ ചന്ദ്രെൻറ മൃതദേഹം സംസ്കരിച്ചു. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മൃതദേഹം േപരാമ്പ്രയിലെ വീട്ടിലെത്തിച്ചാണ് ഉച്ചകഴിഞ്ഞ് സംസ്കരിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സംസ്കാരം. നിരവധി പേർ നിധിനെ കാണാനായി പേരാമ്പ്രയിലെ വീട്ടിലെത്തിയിരുന്നു.
കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിച്ച് ഭാര്യ ആതിരയെ കാണിച്ചശേഷമാണ് പേരാമ്പ്രയിലെ വീട്ടിലേക്ക് നിധിെൻറ മൃതദേഹം കൊണ്ടുപോയത്. ആശുപത്രി പരിസരവും സാക്ഷ്യം വഹിച്ചത് ഹൃദയം നുറുങ്ങുന്ന നിമിഷങ്ങളായിരുന്നു. സുരക്ഷ വസ്ത്രങ്ങൾ ധരിച്ച് വീൽചെയറിലിരുന്നാണ് ആതിര നിധിനെ അവസാനമായി കണ്ടത്.
തിങ്കളാഴ്ചയാണ് നിധിനെ ഷാർജയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമായിരുന്നു മരണകാരണം. ബുധനാഴ്ച രാവിലെ 5.45ഓടെ എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം നെടുമ്പാശേരിയിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
