Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഡിക്കൽ കോളജ്...

മെഡിക്കൽ കോളജ് ഐ.സി.യുവിലെ പീഡനം: ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചതിൽ വിശദീകരണം തേടി

text_fields
bookmark_border
Kozhikode medical college
cancel
camera_alt

കോഴിക്കോട് മെഡിക്കല്‍ കോളേ‍ജ്

കോഴിക്കോട്: മെഡിക്കൽ കോളജിലെ സർജിക്കൽ ഐ.സി.യുവിൽ യുവതി പീഡനത്തിനിരയായ കേസിൽ ആരോപണവിധേയരായ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ച വിഷയത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വിശദീകരണം തേടി. ആരോഗ്യ വകുപ്പിന്റെയോ സർക്കാറിന്റെയോ അറിവില്ലാതെയാണ് കോളജ് പ്രിൻസിപ്പൽ ജീവനക്കാരെ തിരിച്ചെടുത്തതെന്നാണ് ആക്ഷേപം. എന്തുകൊണ്ടാണ് ഇവരെ തിരിച്ചെടുത്തതെന്ന് വിശദീകരിക്കണമെന്നാണ് ഡി.എം.ഇ ആവശ്യപ്പെട്ടത്. ജീവക്കാർക്കെതിരായ കുറ്റം തെളിയിക്കപ്പെട്ടില്ലെന്നും നിയമനടപടി തുടരുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പൽ സസ്പെൻഷൻ റദ്ദാക്കിയത്.

പരാതി പിൻവലിക്കാൻ യുവതിക്കമേൽ സമ്മർദം ചെലുത്തിയെന്ന കേസിൽ ആരോപണ വിധേയരായ അഞ്ചുജീവനക്കാരെയാണ് ഇക്കഴിഞ്ഞ 31ന് സർവിസിൽ തിരിച്ചെടുത്തത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇ.വി. ഗോപി സർവിസിൽ നിന്ന് വിരമിക്കുന്ന ദിവസമായിരുന്നു സസ്പെൻഷൻ റദ്ദാക്കി ഉത്തരവിട്ടത്. മന്ത്രി നേരിട്ടിടപെട്ട കേസായിട്ടുപോലും സർക്കാറിന്റെയോ ആരോഗ്യ മന്ത്രിയുടെയോ വിദ്യാഭ്യാസ മെഡിക്കൽ ഡയറക്ടറുടെയോ അറിവില്ലാതെയാണ് സസ്‌പെൻഷൻ പിൻവലിച്ചതെന്നും ആരോപണമുണ്ട്.

കേസന്വേഷണംപോലും പൂർത്തിയാവുന്നതിനുമുമ്പ് ആരോപണവിധേയരായ ജീവനക്കാരെ തിരിച്ചെടുത്തത് ഏറെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഭരണാനുകൂല സംഘടനാ നേതാവ് പ്രതിയായ കേസിൽ കുറ്റക്കാരെ സംരക്ഷിക്കാൻ നേരത്തെതന്നെ ശ്രമം നടന്നിരുന്നു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് യുവതിയുടെ പരാതിയിൽ നടപടി സ്വീകരിക്കാൻ അധികൃതർ തയാറായത്. സംഭവത്തിൽ പീഡനക്കേസും ഇരയെ ഭീഷണിപ്പെടുത്തിയതും രണ്ടും കേസുകളായാണ് അന്വേഷണം നടക്കുന്നത്. ഇരു കേസുകളിലും ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode Medical Collegeharassment
News Summary - Kozhikode Medical College ICU harassment: Clarification sought on withdrawal of suspension of staff
Next Story