ഒളികാമറയിൽ കുരുങ്ങുമോ?
text_fieldsവികസനവും രാഷ്ട്രീയവും ചർച്ചയായ കോഴിക്കോട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി ഇഫക്ടും വിവിധ വിഭാഗങ്ങളുടെ പിന്തുണയും യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന് നേരിയ മുൻതൂക്ക മേകിയിരുന്നു. എന്നാൽ, ഒളികാമറ വിവാദവും നിയമസഭ തെരഞ്ഞെടുപ്പിലെ 92,208 വോട്ടിെൻറ ഭൂര ിപക്ഷവും പുതിയ വോട്ടർമാരെ കൂടുതൽ ചേർക്കാനായതും എൽ.ഡി.എഫിന് കരുത്താണ്. എ. പ്രദീപ് കുമാറിെൻറ ജനകീയതയും ഉറച്ച ബി.ജെ.പി വിരുദ്ധതയും വിജയമെത്തിക്കുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. കോഴിക്കോടൻ മണ്ണിൽ വോട്ടർമാരുടെ മനസ്സിലിരിപ്പ് അവസാന ലാപ്പിലും പ്രവചനാതീതം.
ദേശീയ രാഷ്ട്രീയം മുൻനിർത്തി ന്യൂനപക്ഷ വിഭാഗങ്ങളുടെയടക്കം പിന്തുണ യു.ഡി.എഫിനാണെന്നാണ് അവസാനഘട്ടത്തിലെ സൂചന. ശബരിമല വിഷയത്തിലെ കോൺഗ്രസിെൻറ മൃദുസമീപനവും യു.ഡി.എഫ് പെട്ടിയിലേക്ക് വോെട്ടത്തിക്കും. മുൻ തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിെൻറ കോട്ടകളിൽ വരെ കടന്നുകയറിയ രാഘവന് അനുകൂലമായി ഇത്തവണ ബി.ജെ.പി മനസ്സുള്ളവരുെട വോട്ടുകളും ചോർന്നുകിട്ടും. ഇത് വോട്ടുകച്ചവടമാണെന്നാണ് എൽ.ഡി.എഫ് ആരോപണം. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് കോഴിക്കോട്ടും കഴിഞ്ഞ ദിവസം സ്ഥാനാർഥിയായി തിരുവമ്പാടിയിലുമെത്തിയതിെൻറ പ്രതിഫലനം യു.ഡി.എഫിന് പ്രതീക്ഷയാണ്. ‘അദൃശ്യ സ്ഥാനാർഥി’യായ രാഹുൽ എൽ.ഡി.എഫിന് ഭീഷണിയും.
ഒളികാമറ വിവാദമാണ് അനുകൂല ഘടകങ്ങൾക്കിടയിലും എം.കെ. രാഘവനെ വലയ്ക്കുന്നത്. പൊലീസ് റിപ്പോർട്ടും കേസും പ്രതികൂലമാവുന്നത് എൽ.ഡി.എഫ് സ്ഥാനാർഥി എ. പ്രദീപ് കുമാറിന് ഗുണമാകും. കോഴിക്കോട് നോർത്ത് നിയമസഭ മണ്ഡലത്തിലെ വികസന നായകൻ കോഴിക്കോടിെൻറ സമഗ്രവികസനം ലക്ഷ്യമിട്ട് പ്രേത്യക പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. ഒറ്റക്കെട്ടായ, നാടിളക്കിയുള്ള പ്രചാരണവും പ്ലസ്പോയൻറാണ്. എൻ.ഡി.എയുടെ അഡ്വ. പ്രകാശ് ബാബുവിന് മണ്ഡലത്തിൽ കാര്യമായ ചലനമുണ്ടാക്കാനായില്ലെന്ന് പാർട്ടിതന്നെ സമ്മതിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.