Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊട്ടിയൂർ പീഡനം: ഇരയെ...

കൊട്ടിയൂർ പീഡനം: ഇരയെ വിവാഹം കഴിക്കാമെന്ന് പ്രതി ഫാ. റോബിൻ 

text_fields
bookmark_border
കൊട്ടിയൂർ പീഡനം: ഇരയെ വിവാഹം കഴിക്കാമെന്ന് പ്രതി ഫാ. റോബിൻ 
cancel

കൊച്ചി: ഏറെ വിവാദമായ കൊട്ടിയൂർ പീഡനക്കേസിൽ ഇരയെ വിവാഹം കഴിക്കാമെന്ന് പ്രതിയായ മുൻ വൈദികൻ. 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാനന്തവാടി രൂപതാ വൈദികനായിരുന്ന ഫാ. റോബിൻ റോബിന്‍ വടക്കുംചേരിയാണ് ഈ ആവശ്യമുന്നയിച്ച് ഹൈകോടതിയെ സമീപിച്ചത്.

റോബിനും പെൺകുട്ടിയും ഒരുമിച്ചാണ് കോടതിയിൽ അപേക്ഷ നൽകിയത്. ഇരയെ വിവാഹം കഴിക്കാനും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും റോബിൻ അനുമതി തേടി. ഇത് സംബന്ധിച്ച് പൊലീസിന്റെ റിപ്പോർട്ട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. 

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയിൽ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ഇരയുടെ കുടുംബമടക്കം മൊഴിമാറ്റിയ കേസിൽ ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടെ നടത്തിയാണ് കുറ്റകൃത്യം തെളിയിച്ചത്. ഇതിനിടെ, പെണ്‍കുട്ടി ഗര്‍ഭിണിയായതിെൻറ ഉത്തരവാദിത്തം പിതാവില്‍ ചുമത്തി കേസ് ഒതുക്കിതീര്‍ക്കാന്‍ വരെ ശ്രമം നടന്നിരുന്നു. റോബിനെ വൈദിക വൃത്തിയിൽ നിന്ന് സഭ പുറത്താക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottiyur rape casekottiyurkelakamfr. robin vadakkumchery
News Summary - kottiyur rape case updates
Next Story