Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെബാസ്റ്റ്യൻ...

സെബാസ്റ്റ്യൻ കുളത്തിങ്കൽ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ്

text_fields
bookmark_border
kottaym-district-25-07-19
cancel


കോട്ടയം: വിവാദങ്ങൾക്കും തർക്കങ്ങൾക്കും മാരത്തൺ ചർച്ചകൾക്കുമൊടുവിൽ ജോസ് ക െ. മാണി വിഭാഗത്തിൽനിന്നുള്ള സെബാസ്റ്റ്യൻ കുളത്തിങ്കൽ കോട്ടയം ജില്ല പഞ്ചായത്ത് പ് രസിഡൻറായി. കാഞ്ഞിരപ്പള്ളി ഡിവിഷനിൽനിന്നുള്ള സെബാസ്റ്റ്യൻ ഏഴിനെതിരെ 14 വോട്ടിനാ ണ് വിജയിച്ചത്. ജനപക്ഷം വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ജോസഫിനൊപ്പം നിലയുറ പ്പിച്ച രണ്ട് അംഗങ്ങളും സെബാസ്റ്റ്യനെ പിന്തുണച്ചു. കേരള കോൺഗ്രസിലെ ഭിന്നത പരിഹരി ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നതിനാൽ ബുധനാഴ്ച നിശ്ചയിച്ച തെരഞ്ഞെടുപ്പ് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു

തുടർന്ന് ബുധനാഴ്ച വൈകീട്ട് മുതൽ വ്യാഴാഴ്ച പുലർച്ചവരെ തിരുവനന്തപുരത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചകൾക്കൊടുവിലാണ് കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിനു പരിഹാരം കാണാനായത്. ആദ്യ എട്ടുമാസം ജോസ് വിഭാഗവും തുടർന്നുള്ള ആറുമാസം ജോസഫ് വിഭാഗവും എന്ന ഉപാധി ഇരുപക്ഷവും അംഗീകരിക്കുകയായിരുന്നു.
ഇതിനു പിന്നാലെ ആദ്യം ആർക്ക് എന്നതിനെ ചൊല്ലിയായി തർക്കം. ഒടുവിൽ കോട്ടയം ഡി.സി.സി ഇടപെട്ട് നടത്തിയ ചർച്ചയിൽ ആദ്യ ടേം ജോസ് വിഭാഗത്തിനു നൽകാൻ തീരുമാനിക്കുകയായിരുന്നു. വൈമനസ്യത്തോടെയെങ്കിലും ജോസഫ ്പക്ഷവും ഇത് അംഗീകരിച്ചതോടെയാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് സെബാസ്റ്റ്യന് വഴിതുറന്നത്.

ധാരണയനുസരിച്ച് ആദ്യത്തെ എട്ടുമാസത്തിനുശേഷം തുടര്‍ന്നുള്ള ആറുമാസം പി.ജെ. ജോസഫ് വിഭാഗത്തില്‍നിന്നുള്ള അജിത് മുതിരമല പ്രസിഡൻറാകുമെന്ന് കോട്ടയം ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ് പറഞ്ഞു.
എന്നാൽ, സ്ഥാനം ഒഴിയില്ലെന്ന സൂചനയാണ് ജോസ് കെ. മാണി വിഭാഗം നേതാക്കൾ നൽകുന്നത്. പ്രസിഡൻറ് പദം വീതംവെക്കുന്നതു സംബന്ധിച്ച ധാരണയെക്കുറിച്ച് സംസാരിക്കാന്‍ ഇനിയും സമയുണ്ടെന്ന് ജോസ് കെ. മാണി തിരുവനന്തപുരത്ത് പ്രതികരിച്ചു.

ശക്തി ആർക്കെന്ന് ഉടൻ തെളിയിക്കും –പി.ജെ. ജോസഫ്
കോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യു.ഡി.എഫ് തീരുമാനം നീതികേടാണെന്ന് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. പ്രസിഡൻറ് സ്ഥാനം ജോസ് കെ. മാണി പക്ഷത്തിനു നല്‍കിയ യു.ഡി.എഫ് തീരുമാനം തെറ്റാണ്. തെരഞ്ഞെടുപ്പ് നീതിയുക്തമല്ല. കോൺഗ്രസിനെ ഭീഷണിപ്പെടുത്തിയാണ് ജോസ് കെ. മാണി പക്ഷം പദവി നേടിയെടുത്തത്. മുന്നണി വിട്ടുപോകുമെന്ന ജോസ് കെ. മാണിയുടെ ഭീഷണിയെത്തുടർന്ന് അവര്‍ക്ക് അനുകൂല തീരുമാനമെടുക്കാന്‍ യു.ഡി.എഫ് നേതൃത്വം നിര്‍ബന്ധിതമാകുകയായിരുന്നു. ജില്ല പഞ്ചായത്തിനെ തകർത്തവരുടെ ഭീഷണിക്ക് യു.ഡി.എഫ് വീണ്ടും വഴങ്ങി. ഞങ്ങൾക്ക് പ്രതിഷേധമുണ്ട്. ന്യായമായ ആവശ്യം അവഗണിച്ചതിലുള്ള പ്രതിഷേധം കോൺഗ്രസ് നേതാക്കളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും അറിയിച്ചിട്ടുണ്ടെന്നും ജോസഫ് കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോട്ടയത്തടക്കം ആരാണ് ശക്തരെന്ന് ഏതാനും ദിവസങ്ങള്‍ക്കകം തെളിയിക്കും. ശരിയല്ലെന്ന് ബോധ്യമുള്ള കാര്യം അംഗീകരിച്ചത് യു.ഡി.എഫ് ഐക്യം ഉറപ്പാക്കാന്‍ മാത്രമാണ്.
സി.എഫ്. തോമസ്, മോന്‍സ് ജോസഫ്, ജോയ് എബ്രഹാം എന്നിവർ കോട്ടയം ജില്ലക്കാരാണ്. ഇവരുടെ ജില്ലയിൽ കൂടുതൽ ശക്തി ആർക്കാണെന്ന് ദിവസങ്ങൾക്കുള്ളിൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamkerala newsmalayalam newsDistrict panchyath
News Summary - Kottayam district panchayat president-Kerala news
Next Story