Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊട്ടക്കാമ്പൂർ:...

കൊട്ടക്കാമ്പൂർ: നേരിട്ട് ഹാജരാകാൻ ജോയ്സ് ജോർജ് എം.പിക്ക് നോട്ടീസ്

text_fields
bookmark_border
കൊട്ടക്കാമ്പൂർ: നേരിട്ട് ഹാജരാകാൻ ജോയ്സ് ജോർജ് എം.പിക്ക് നോട്ടീസ്
cancel

മൂന്നാര്‍: കൊട്ടക്കാമ്പൂര്‍ ഭൂമി കേസില്‍ ജനുവരി പത്തിന് രേഖകളുമായി നേരിട്ട് ഹാജര ാകാന്‍ ജോയ്സ് ജോര്‍ജ് എം.പിക്ക് നോട്ടീസ്. ദേവികുളം സബ് കലക്ടര്‍ രേണു രാജാണ് നോട്ടീസ് നൽ കിയത്. നേരേത്ത നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലാന്‍ഡ് റവന്യൂ കമീഷണര്‍ ക്ക് ജോയ്സ് ജോര്‍ജ് പരാതി നല്‍കിയിരുന്നു. പല തവണ നോട്ടീസ് അയച്ചിട്ടും രേഖകളുമായി ഹാജരായില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കൃത്യമായ രേഖകള്‍ ഹാജരാക്കിയില്ലെന്നതടക്കം കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദേവികുളം മുന്‍ സബ് കലക്ടറായിരുന്ന വി.ആര്‍. പ്രേംകുമാർ ജോയ്സ് ജോര്‍ജിെൻറയും ബന്ധുക്കളുടെയും കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കി ഉത്തരവിട്ടത്.

ഇതിനെതിരെ ജോയ്സ് ജോര്‍ജ് കലക്ടറെ സമീപിച്ചു. നടപടിക്രമങ്ങള്‍ പാലിച്ചല്ല പ്രേംകുമാര്‍ പട്ടയം റദ്ദാക്കിയതെന്ന് നിരീക്ഷിച്ച കലക്ടർ, നടപടിക്രമം പാലിച്ച് പുനഃപരിശോധന നടത്താൻ നിർദേശിച്ചു.

എന്നാല്‍, ഇതിനു പിന്നാലെ കൊട്ടക്കാമ്പൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് ജോയ്സ് ജോര്‍ജ് പരാതി നല്‍കി. വിഷയത്തില്‍ കലക്ടര്‍ സ്വീകരിച്ച നിലപാടിെൻറ അടിസ്ഥാനത്തില്‍ സബ് കലക്ടറുടെ നടപടി റദ്ദാക്കണമെന്നായിരുന്നു ആവശ്യം.

തുടര്‍ന്ന് വിഷയം ഒന്നുകൂടി പരിശോധനക്ക് വിധേയമാക്കാൻ സബ് കലക്ടര്‍ക്ക് ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇൗ സാഹചര്യത്തിലാണ് ദേവികുളത്ത് പുതുതായി ചുമതലയേറ്റ സബ് കലക്ടര്‍ രേണു രാജ് ജോയ്സ് ജോര്‍ജിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ജനുവരി 10ന് രാവിലെ 11ന് രേഖകളുമായി എത്താനാണ് നോട്ടീസിൽ. എം.പിക്കും കുടുംബാംഗങ്ങളായ അഞ്ചുപേര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJoice GeorgeKottakkamboor Land
News Summary - Kottakkamboor land dispute Joyce George-Kerala news
Next Story