Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോതമംഗലം പള്ളിക്കേസ്:...

കോതമംഗലം പള്ളിക്കേസ്: കേന്ദ്രസേനയെ വിളിക്കുന്നതിന്‍റെ സാധ്യത തേടി ഹൈകോടതി

text_fields
bookmark_border
കോതമംഗലം പള്ളിക്കേസ്: കേന്ദ്രസേനയെ വിളിക്കുന്നതിന്‍റെ സാധ്യത തേടി ഹൈകോടതി
cancel

കൊച്ചി: കോതമംഗലം മാർത്തോമ ചെറിയ പള്ളി കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് കേന്ദ്രസേനയെ വിളിക്കുന്നതിന്‍റെ സാധ്യത തേടി ഹൈകോടതി. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ അസിസ്റ്റന്‍റ് സോളിസിറ്റര്‍ ജനറലിനോട് ചൊവ്വാഴ്ച ഹാജരാകാന്‍ ഹൈകോടതി നിര്‍ദ്ദേശം നല്‍കി.

അതേസമയം, വിധി നടപ്പാക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാറിന്‍റെ ആവശ്യം ഹൈകോടതി തള്ളുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുക. അല്ലെങ്കില്‍ കേന്ദ്ര സേന വിധി നടപ്പാക്കുന്നതിന് കാഴ്ചക്കാരായി നോക്കിനില്‍ക്കുക. ഈ രണ്ട് മാര്‍ഗമാണ് സര്‍ക്കാറിന് മുന്നിലുള്ളതെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി വിധിയാണ് നടപ്പാക്കേണ്ടത്. അതിനാല്‍ തന്നെ ആവശ്യത്തിന്‌ സമയം അനുവദിച്ചിരുന്നു. എന്നാല്‍, പള്ളികള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായി. ഇതാണ് കേന്ദ്ര സേനയെ വിളിക്കുന്നതിനുള്ള സാധ്യത തേടിയതെന്നും കോടതി വ്യക്തമാക്കി.

ഒാർത്തഡോക്സ് വിഭാഗത്തെ കോതമംഗലം പള്ളിയിൽ പ്രവേശിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി 2019 ഡി​സം​ബ​ർ മൂ​ന്നി​ന് ഹൈകോടതി വിധി പുറപ്പെടുവിച്ചത്. ഇതേ തുടർന്ന് തോമസ് പോൾ റമ്പാന്‍റെ നേതൃത്വത്തിൽ പള്ളിയിൽ പ്രവേശിച്ച് പ്രാർഥന നടത്താൻ എത്തി. എന്നാൽ, പ്രവേശന കവാടത്തിൽ ഓർത്തഡോക്സ് വിഭാഗത്തെ തടഞ്ഞ് യാക്കോബായ വിഭാഗം പ്രതിരോധം സൃഷ്ടിച്ചിരുന്നു. തുടർന്നാണ് ജില്ലാ ഭരണകൂടത്തിനെതിരെ കോടതിയലക്ഷ്യ ഹരജിയുമായി തോമസ് പോൾ റമ്പാന്‍ ഹൈകോടതിയെ സമീപിച്ചത്.

2017ലാണ് കോതമംഗലം പള്ളി തർക്ക കേസിൽ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി സുപ്രീംകോടതി വിധിയുണ്ടായത്. ​െയല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 334 വര്‍ഷം പഴക്കമുള്ള കബറിടം അടക്കമുള്ള തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളത് കോതമംഗലം പള്ളിയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtorthodox sabhakothamangalam church case
Next Story