കൂട്ടുപ്രതികൾ സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് പൊലീസ്; പ്രജുകുമാറിന് ജോളിയുമായി ബന്ധമില്ലെന്ന് ഭാര്യ
text_fieldsകോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ പ്രജുകുമാറിന് മുഖ്യപ്രതി ജോളിയുമായി യാതൊരു ബന് ധവുമുണ്ടായിരുന്നില്ലെന്ന് ഭാര്യ ശരണ്യ. വർഷങ്ങളായി രണ്ടാം പ്രതി എം.എസ് മാത്യുവുമായി പരിചയമുണ്ട്. ആഭരണമാക്കുന്നതിനുള്ള സ്വർണം കടയിൽ എത്തിച്ചിരുന്നത് മാത്യുവാണ്. പ്രജുകുമാറിെൻറ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു മാത്യു. എന്നാൽ മാത്യു കുഴപ്പക്കാരനാണെന്ന് ഇതുവരെ തോന്നിയിരുന്നില്ല. പ്രജുകുമാർ മാത്യുവിന് സയനൈഡ് കൊടുത്തതായി അറിയില്ലെന്നും ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു.
സ്വർണപണിക്കാരനായ പ്രജുകുമാർ സയനൈഡ് കടയിൽ സൂക്ഷിച്ചിരുന്നു. എന്നാൽ അത് ദുരുപയോഗം ചെയ്തിട്ടില്ല. സ്വർണകടയിൽ സൂക്ഷിച്ച സയനൈഡ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് എടുത്തു കൊടുക്കുകയാണുണ്ടായത്. സ്വർണത്തിന് നിറം കൂട്ടുന്നതിനാണ് ഇത് ഉപയോഗിച്ചിരുന്നത്. ആറുവർഷം മുമ്പാണ് തങ്ങൾ സ്വർണപണിക്ക് സയനൈഡ് ഉപയോഗിച്ച് തുടങ്ങിയതെന്നും ശരണ്യ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും ആദ്യം വിളിച്ചപ്പോൾ പൊലീസ് ചോദിച്ചിരുന്നില്ല. ഇപ്പോൾ പ്രജുകുമാറിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ശരണ്യ മീഡിയവണിൺ ചാനലിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.