സിലിയുടെ സ്വർണാഭരണങ്ങൾ മരണത്തിന് മുന്നേ കാണാതായെന്ന്
text_fieldsകോഴിക്കോട്: കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ സിലിയുടെ സ്വർണാഭരണങ്ങൾ മരണത് തിന് മുന്നേ കാണാതായതായി പരാതി. വിവാഹ സമയത്ത് സിലിക്ക് 40 പവനോളം സ്വർണമുണ്ടായിരു ന്നു. മരണശേഷം ഈ ആഭരണങ്ങളൊന്നും ബാക്കിയില്ല എന്നാണ് ബന്ധു പറയുന്നത്. ചോദിച്ചപ്പോ ൾ ആഭരണങ്ങൾ സംബന്ധിച്ച് കൃത്യമായ മറുപടി ഷാജുവും കുടുംബവും നൽകിയില്ല. ഇതുസംബന്ധിച്ച് ഉടൻ എസ്.പിക്ക് പരാതി നൽകുമെന്ന് പേര് വെളിപ്പെടുത്താത്ത ബന്ധു പറഞ്ഞു. വിവാഹത്തിന് മുന്നോടിയായി രണ്ടരലക്ഷം രൂപ ഷാജുവിെൻറ കുടുംബത്തിന് നൽകിയിരുന്നു. ഈ തുക ഉപയോഗിച്ചാണ് വിവാഹത്തിന് ആഭരണം വാങ്ങിയത്.
സിലിയുടെ പ്രസവശേഷം രണ്ട് മക്കൾക്കും സ്വർണാഭരണങ്ങൾ നൽകിയിരുന്നു. ഇതും കാണാനില്ലെന്ന് ആക്ഷേപമുണ്ട്. സിലിയുടെ സഹോദരിയുടെ വള സിലിയുടെ പക്കൽ ഉണ്ടായിരുന്നു. ഇതു തിരികെ ചോദിച്ചപ്പോഴാണ് ആഭരണങ്ങൾ ഒന്നും വീട്ടിൽ ഇല്ലെന്ന് മനസ്സിലാക്കിയത്. സിലി മരിക്കുന്ന ദിവസം ധരിച്ച ആഭരണങ്ങൾ സംബന്ധിച്ചും അവ്യക്തതയുണ്ട്.
വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ജോളിക്കൊപ്പം സിലി താമരശ്ശേരിയിൽ എത്തിയത്. ഡെൻറൽ ക്ലിനിക്കിൽ കുഴഞ്ഞുവീണ സിലിയെ ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയിൽ എത്തിച്ചു. മരണം സ്ഥിരീകരിച്ചശേഷം ആഭരണങ്ങൾ ജോളിയെയായിരുന്നു ഏൽപിച്ചത്. സംസ്കാര ചടങ്ങുകൾക്കുശേഷം ജോളി ഇത് സിലിയുടെ സഹോദര ഭാര്യക്ക് കൈമാറി. ഇവർ ആഭരണങ്ങൾ ഷാജുവിന് നൽകിയെങ്കിലും പിന്നീട് കാണാതായെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.