കൂടത്തായി കൊലപാതകം: പ്രതികൾ പൊലീസ് കസ്റ്റഡിയിൽ
text_fieldsകോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ജോളി, മാത്യു, പ്രജി കുമാർ എന്നിവരെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇവരെ കസ്റ്റഡിയിൽ വിട്ടത്. 16ാം തീയതി വരെയാണ് പ്രതികൾ കസ്റ്റഡിയിൽ തുടരുക. പ്രതികളെ 11 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്.
പ്രതികളെ കസ്റ്റഡിയിൽ നൽകുേമ്പാൾ വ്യവസ്ഥകളൊന്നും കോടതി മുന്നോട്ട് വെച്ചിട്ടില്ല. കസ്റ്റഡിയിൽ പോകുന്നതിന് എന്തെങ്കിലും തടസമുണ്ടോയെന്ന് പ്രതികളോട് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. കോടതിയിൽ ജോളിക്കായി ആളൂരിൻെറ ജൂനിയർ അഭിഭാഷകൻ ഹാജരായി. അതേസമയം, കേസിലെ പ്രതികളായ മാത്യു, പ്രജികുമാർ എന്നിവർ നൽകിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചില്ല.
പ്രതികളെ എത്തിക്കുന്നതിൻെറ ഭാഗമായി വൻ സുരക്ഷയാണ് കോടതി പരിസരത്ത് ഏർപ്പെടുത്തിയത്. കോടതി പരിസരത്ത് വൻ ജനാവലി തടിച്ചു കൂടിയിട്ടുണ്ടായിരുന്നു. പ്രതികളെ പൊലീസ് വാഹനത്തിൽ നിന്ന് പുറത്തിറക്കിയതോെട ആളുകൾ അവർക്കു നേരെ കൂവി വിളിച്ചു. ജോളി, മാത്യു, പ്രജി കുമാർ എന്നീ പ്രതികൾക്കായി പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയതിനെ തുടർന്നാണ് കോടതി ബുധനാഴ്ച പ്രെഡക്ഷൻ വാറൻഡ് പുറപ്പെടുവിക്കുകയും ഇവരെ ഹാജരാക്കുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.