കൂടത്തായി കൊലപാതക പരമ്പര കേരള പൊലീസിന് ‘പാഠപുസ്തക’മാവുന്നു
text_fieldsവടകര: അന്വേഷണസംഘത്തെയും പൊതുസമൂഹത്തെയും ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേരള പൊലീസിന് ‘പാഠപുസ്തക’മാവുന്നു. അത്രമേല്‍ ഗൗരവത്തോടെയാണ് കേസിനെ പൊലീസ് കാണുന്നത്. ഇതിെൻറ ഭാഗമായാണ് ഡി.ജി.പി ലോക്നാഥ് െബഹ്റതന്നെ ശനിയാഴ്ച സംഭവസ്ഥലത്തെത്തിയത്. ഇതിനുപുറമെ, കേസിനെ കുറിച്ച് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായി സംസ്ഥാനത്തെ ഐ.പി.എസ് ട്രെയിനികളായ 10 പേര് വടകര റൂറല്‍ എസ്.പി ഓഫിസിലെത്തി. അന്വേഷണ സംഘത്തോടൊപ്പം ഇവരും ജോളിയെ ചോദ്യം ചെയ്തു.
സംസ്ഥാനത്തെ കൊലപാതക പരമ്പരകളില്‍ അപൂര്‍വമായ സംഭവമെന്ന നിലയില്‍തന്നെയാണ് അന്വേഷണസംഘം ഈ കേസിനെ കാണുന്നത്. 17 വര്‍ഷം മുമ്പാണ് ആദ്യ കൊലപാതകമെന്നതും ഇതിന് സാക്ഷികളില്ലെന്നതും പ്രധാന വെല്ലുവിളിയായി മുമ്പിലുണ്ട്. നിലവില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലൂടെ സംഭവത്തിെൻറ ഉള്ളറകളുടെ ഭൂരിഭാഗവും തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നാണ് കരുതുന്നത്. ഇപ്പോള്‍, പൊലീസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി ജോളി, മറ്റു പ്രതികളായ എം.എസ്. മാത്യു, പ്രജികുമാര്‍ എന്നിവരെ ചോദ്യം ചെയ്തതില്‍നിന്ന് ഇതുവരെ കണ്ടെത്തിയ കാര്യങ്ങളുമായി പരിശോധിക്കുമ്പോള്‍ അന്വേഷണസംഘത്തിന് ആത്മവിശ്വാസമുണ്ട്. പക്ഷേ, സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണിപ്പോള്‍ കേസ് മുന്നോട്ടുപോകുന്നത്. മരണങ്ങളെല്ലാം നടക്കുമ്പോൾ സാന്നിധ്യമുണ്ടായിരുന്നുവെന്നതാണ് ജോളിയിലേക്ക് കേന്ദ്രീകരിക്കാന്‍ കാരണം. ഇപ്പോള്‍ ജോളി എല്ലാ കുറ്റവും സമ്മതിച്ചിരിക്കുന്നു.
കഴിഞ്ഞ രണ്ടുമാസമായി സംഭവത്തിനുപിന്നാലെ പൊലീസ് നടത്തിയ യാത്രയില്‍ കിട്ടിയ വിവരങ്ങള്‍ ശരിവെക്കുകയാണിവയെല്ലാം. ചുരുക്കം ചില കാര്യത്തിലാണ് വൈരുധ്യമുള്ളത്. പക്ഷേ, ജോളി നടത്തിയ കുറ്റസമ്മതം മറ്റെന്തെങ്കിലും മറച്ചുവെക്കാനുള്ള തന്ത്രത്തിെൻറ ഭാഗമാണോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. കാരണം, ഈ നീക്കം അന്വേഷണത്തിലേക്ക് പോകാതിരിക്കാനുള്ള ശ്രമമാണോയെന്ന് സംഘത്തിെൻറ യോഗത്തില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.
ഈ സാഹചര്യത്തില്‍ കസ്റ്റഡിയിലുള്ള മൂന്നുപേരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും ഒപ്പം കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ള പലരെയും വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, ജോളിയുടെ സൗഹൃദങ്ങള്‍ മുഴുവനായി തേടിപ്പിടിക്കാന്തന്നെയാണ് തീരുമാനം. ഫോണ്കാളിെൻറ വിശദമായ പരിശോധന നടക്കും. ഇതിനായി ബി.എസ്.എന്‍.എല്ലിെൻറതുള്പ്പെടെ സഹായം തേടിയിട്ടുണ്ടെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.