ജോളിയെ വിവാഹം ചെയ്ത ശേഷം കൊലകളെക്കുറിച്ച് ഷാജു അറിഞ്ഞെന്ന നിഗമനത്തിൽ അന്വേഷണസംഘം
text_fieldsകോഴിക്കോട്: കൂടത്തായി കേസിലെ ഒന്നാംപ്രതി ജോളിയെ വിവാഹം െചയ്തശേഷം ഷാജു എല്ലാ കൊലപാതകങ്ങളെക്കുറിച്ചു ം അറിഞ്ഞിരുന്നുെവന്ന നിഗമനത്തിൽ അന്വേഷണസംഘം. സിലി വധക്കേസിൽ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് എ ല്ലാ കാര്യങ്ങളും രണ്ടാംഭർത്താവ് ഷാജുവിന് അറിയാമായിരുന്നുെവന്ന് ജോളി വെളിപ്പെടുത്തിയത്. എന്നാൽ, ഒറ്റക്കും ജോളിക്കൊപ്പവും ചോദ്യം ചെയ്തപ്പോെഴല്ലാം ഷാജു ഇക്കാര്യം നിഷേധിക്കയാണ് ചെയ്തത്.
കൊലപാതകങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും പൊലീസിൽ അറിയിച്ചില്ലെന്ന കുറ്റം ചുമത്തി ഷാജുവിനെതിരെ കേസെടുക്കുന്ന കാര്യവും അന്വേഷണസംഘത്തിെൻറ പരിഗണനയിലാണ്. സിലിക്കെതിരായ പക ജോളിയുെട മനസ്സിലുദിക്കുന്നത് സാമ്പത്തിക അരക്ഷിതാവസ്ഥയിൽനിന്നാണ്. ഷാജുവിെൻറ സ്ഥിരവരുമാനം സ്വന്തമാക്കാനുള്ള മോഹമാണ് രണ്ടാം വിവാഹത്തിലെത്തിച്ചത്. സാമ്പത്തിക നേട്ടത്തിനൊപ്പം അധ്യാപകെൻറ ഭാര്യയെന്ന നിലയിൽ സമൂഹത്തിലെ സ്വീകാര്യതയും ലക്ഷ്യമിട്ടു. ഇക്കാരണങ്ങളാണ് സിലിയുടെ മകൾ ആൽഫൈെൻറ കൊലപാതകത്തിലും എത്തിച്ചതെന്നാണ് ജോളിയുടെ മൊഴി.
പൊന്നാമറ്റം വീടും 38.5 സെൻറ് സ്ഥലവും വ്യാജ ഒസ്യത്തിലൂടെ തട്ടിയെടുത്തെങ്കിലും പിന്നീട് യഥാർഥ ഉടമകളിലേക്ക് തിരികെ പോകുമെന്ന് വന്നതോടെയാണ് സ്ഥിരവരുമാനമെന്ന ലക്ഷ്യം ജോളിയിൽ ഉടലെടുക്കുന്നത്. ഇതിനു കണ്ട എളുപ്പവഴിയായിരുന്നു ഷാജുവിെൻറ ശമ്പളവും സമ്പത്തും. സിലിയെ ഗുളികയിൽ സയനൈഡ് പുരട്ടി കൊലപ്പെടുത്തിയത് സംബന്ധിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്നും രണ്ടുതവണ അരിഷ്ടത്തിൽ വിഷം ചേർത്ത് നൽകിയത് ഷാജുവായിരുന്നു എന്നും ജോളി നേരത്തേ മൊഴി നൽകിയിരുന്നു.
സിലിയുടെ മരണശേഷം ഷാജുവിന് സന്ദേശം അയച്ചതായും കസ്‌റ്റഡിയിൽ കഴിയവേ ജോളി പറഞ്ഞിരുന്നു. സിലിയുടെ മരണശേഷം ഷാജുവിനെ വിവാഹം കഴിക്കുന്നതിന് കുടുംബത്തിലുള്ള ആരുടെയെങ്കിലും പിന്തുണ ലഭിച്ചോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, മരണശേഷം ജോളി കൈക്കലാക്കിയ സിലിയുെട 40 പവനോളം വരുന്ന ആഭരണങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമവും അന്വേഷണസംഘം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.