Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തായി കൊലപാതകം:...

കൂടത്തായി കൊലപാതകം: സിലിയോടുള്ള പക ജോളിയുടെ സാമ്പത്തിക അരക്ഷിതാവസ്ഥയിൽ നിന്ന്

text_fields
bookmark_border
koodathai-murders
cancel

കോഴിക്കോട്: സാമ്പത്തിക അരക്ഷിതാവസ്ഥയിലായ സമയത്ത് തോന്നിയ അസൂയയും പകയുമാ ണ് സിലിക്കെതിരെ തിരിയാനും കൊലപാതകത്തിനും കൂടത്തായ് കൊലപാതക പരമ്പര കേസ് പ്ര തി േജാളിയെ പ്രേരിപ്പിച്ചത്. സർക്കാർ ജീവനക്കാരെൻറ ഭാര്യയെന്ന നിലക്ക് ഒരുകാലത് തും സാമ്പത്തിക ബുദ്ധിമുട്ടുണ്ടാവില്ലെന്നതും സിലിക്ക് എന്നും സൗഭാഗ്യവതിയായി കഴിയാ മെന്നതും ബന്ധുവായ തന്നിൽ അസൂയ ഉണ്ടാക്കിയതായി ജോളി ചോദ്യംെചയ്യലിൽ അന്വേഷണ സംഘത് തോട് വ്യക്തമാക്കിയിരുന്നു. സിലിയുടെ െകാലയിൽ അറസ്റ്റ് രേഖപ്പെടുത്തിയതിനുപി ന്നാലെ ഇൗ മൊഴികളടക്കം പൊലീസ് ഇഴകീറി പരിശോധിക്കുകയാണ്.

സിലിയെ കാപ്സ്യൂളി ൽ സയനൈഡ് ചേർത്ത്  െകാലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന വടകര കോസ്റ്റൽ സി.െഎ ബി.കെ. സിജു ജോളിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യുന്നതോടെ ഇതുമായി ബന്ധപ്പെട്ട മൊഴികളിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. പൊന്നാമറ്റം കുടുംബത്തിൽ വന്നുകയറിയ സമയത്ത് ജോളിക്ക് സാമ്പത്തിക ഞെരുക്കം ഉണ്ടായിരുന്നില്ല. അന്നമ്മയുടെയും ടോം തോമസിെൻറയും പെൻഷനിൽനിന്നാണ് കാര്യങ്ങൾ നടന്നുപോയത്.

എന്നാൽ, എം.കോം ബിരുദധാരിയെന്നു വിശ്വസിപ്പിച്ചതിനാൽ അന്നമ്മ ജോളിയോട് സെറ്റ് പരീക്ഷ എഴുതാനും ബി.എഡിന് ചേരാനുമെല്ലാം നിർബന്ധിക്കുക പതിവായിരുന്നു. താൽപര്യമില്ലെന്നറിയിച്ചിട്ടും അന്നമ്മ നിർബന്ധിക്കുന്നതിന് കുറവുണ്ടായില്ല. ഇതോടെ തനിക്ക് പ്രീഡിഗ്രി മാത്രമേയുള്ളൂവെന്ന സത്യം പുറത്തറിയുമെന്ന ഭയമായി. മകൻ റോയിയെക്കുറിച്ച് പരാജയപ്പെട്ട പുത്രൻ എന്ന് അന്നമ്മ പറഞ്ഞതും ചൊടിപ്പിച്ചു. ഇതാണ് ‘ശത്രു’വിനെ ഇല്ലാതാക്കുക എന്നതിലേക്ക് ജോളിയുടെ ചിന്തയെ എത്തിച്ചത്.

ഭർതൃ മാതാപിതാക്കളുടെ മരണശേഷം കുടുംബത്തിെൻറ പെൻഷൻ വരുമാനം നിലച്ചു. എൻ.ഐ.ടിയിൽ അസി. പ്രഫസറെന്ന് എല്ലാവരോടും പറഞ്ഞതിനാൽ സാമ്പത്തിക പ്രയാസമുള്ളതായി ജോളിക്ക് പുറത്തുപറയാൻ കഴിയാത്തതും മനസ്സിൽ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ഇൗ സമയമാണ് സിലിയുടെ സൗഭാഗ്യങ്ങളെക്കുറിച്ച് പലപ്പോഴും ജോളി വാചാലയായത്. സ്വന്തമായി വരുമാനമുള്ള ഭർത്താവ് എന്ന താൽപര്യം മനസ്സിലുണ്ടായതും ഇൗ ഘട്ടത്തിലാണ്. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് ജോൺസനുമായി ജോളി സൗഹൃദം സ്ഥാപിച്ചതെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.

പ്രൊഡക്ഷൻ വാറൻറ് അപേക്ഷ ഇന്ന് പരിഗണിക്കും

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ സിലി സെബാസ്റ്റ്യൻ (43) വധക്കേസിൽ മുഖ്യപ്രതി പൊന്നാമറ്റം ജോളി (47)യെ കോടതിയിൽ ഹാജരാക്കാനുള്ള പ്രൊഡക്ഷൻ വാറൻറ് അപേക്ഷ താമരേശ്ശരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) തിങ്കളാഴ്ച പരിഗണിക്കും.

ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിൽ ജില്ല ജയിലിൽ കഴിയുന്ന ജോളിയെ സിലി വധക്കേസിലും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായാണ് ഈ നടപടി. അന്വേഷണ ഉദ്യോഗസ്ഥർ ശനിയാഴ്ച കൈമാറിയ അപേക്ഷ അസി. പബ്ലിക് പ്രോസിക്യൂട്ടർ സുജയ സുധാകരൻ കോടതി മുമ്പാകെ തിങ്കളാഴ്ച രാവിലെ സമർപ്പിക്കും. ഇതിനകം അറസ്റ്റ് രേഖപ്പെടുത്തിയ കേസിൽ റിമാൻഡ് ചെയ്യാനായി ജോളിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

റിമാൻഡ് റിപ്പോർട്ടിനൊപ്പം കസ്റ്റഡി അപേക്ഷയും സമർപ്പിച്ച് അന്നുതന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിെൻറ തീരുമാനമെന്നറിയുന്നു. രണ്ടാം പ്രതി കാക്കവയൽ മഞ്ചാടിയിൽ എം.എസ്. മാത്യു എന്ന ഷാജി(44)യുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും.

ജോളിക്ക് വൈദ്യപരിശോധന

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ ജയിലിലുള്ള ജോളിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് ജയിലിൽനിന്ന് ജോളിയെ ഉേദ്യാഗസ്ഥർ ബീച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഡോ. വത്സല ഇവരെ പരിശോധിച്ചു. ബി.പിയാണ് പരിശോധിച്ചത്. കാര്യമായ പ്രശ്നങ്ങളില്ലെന്ന് കണ്ടതിനെതുടർന്ന് ഉടൻ മടങ്ങുകയും ചെയ്തു. വലിയ സുരക്ഷയിലാണ് ജോളിയെ ആശുപത്രിയിൽ എത്തിച്ചിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newssilikoodathai deathskoodathai murdersJoly
News Summary - koodathai murders; joly's angry to sili from economic insecurity -kerala news
Next Story