Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിലി വധക്കേസ്: ജോളി...

സിലി വധക്കേസ്: ജോളി ആറു ദിവസം പൊലീസ് കസ്റ്റഡിയിൽ

text_fields
bookmark_border
സിലി വധക്കേസ്: ജോളി ആറു ദിവസം പൊലീസ് കസ്റ്റഡിയിൽ
cancel

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ സിലി സെബാസ്റ്റ്യൻ (43) വധക്കേസിലെ ഒന്നാം പ്രതി പൊന്നാമറ്റം വീട്ടിൽ ജോളി എന്ന ജോളിയമ്മ ജോസഫിനെ ഈമാസം 26 വരെ പൊലീസ് കസ്റ്റഡി യിൽ വിട്ടു. കേസിൽ നവംബർ നാലു വരെ ജോളിയെ റിമാൻഡ് ചെയ്യാനും താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ട് ഉത്തരവിട്ടു. ഒന്നാംകോടതി മജിസ്‌ട്രേറ്റ് അവധിയ ായതിനാൽ രണ്ടാം കോടതിയാണ് കേസ് പരിഗണിച്ചത്. 26ന് വൈകീട്ട് നാലിനകം ജോളിയെ കോടതിയ ിൽ ഹാജരാക്കണം.

2016 ജനുവരി 11ന് താമരശ്ശേരിയിലെ ദന്താശുപത്രിയിൽ വെച്ച് സിലി പതിവായി കഴിക്കുന്ന ഗുളികയിൽ സയനൈഡ് പുരട്ടി െകാലപ്പെടുത്തിയെന്ന് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കുന്നു. പ
ത്തു ദിവസെത്ത കസ്റ്റഡിയിൽ വിടണമെന്നാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായ അസിസ്റ്റൻറ് പബ്ലിക് േപ്രാസിക്യൂട്ടർ സുജയ സുധാകരൻ കോടതിയിൽ ആവശ്യപ്പെട്ടത്. പ്രതി കുറ്റകൃത്യത്തിന് ഉപയോഗിച്ച വിഷവസ്തുവും അതിെൻറ ഉറവിടവും കണ്ടെത്തുന്നതിന് പൊലീസിെൻറ കസ്റ്റഡിയിൽ കിട്ടണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സിലിയുടെ 30 പവൻ സ്വർണാഭരണങ്ങൾ കണ്ടെടുക്കാനുണ്ട്.

സിലിയുടെ മരണം സ്ഥിരീകരിച്ച ഓമശ്ശേരി ശാന്തി ആശുപത്രിയിൽവെച്ച് ഈ സ്വർണാഭരണങ്ങൾ ജോളി ഏറ്റുവാങ്ങിയതായി ആശുപത്രി രേഖകളിലുണ്ട്. ജോളിയുടെ ജന്മനാടായ കട്ടപ്പനയിലും കേസിെൻറ ഭാഗമായ സ്ഥലങ്ങളായ താമരശ്ശേരി, ഓമശ്ശേരി, കൂടത്തായി, കോടഞ്ചേരി എന്നിവിടങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തണം.

മരിച്ച ദിവസം സിലിയെ താമരശ്ശേരിയിലെ ദന്തൽ ആശുപത്രിയിൽനിന്ന് ഓമശ്ശേരിയിലെ ആശുപത്രിയിലേക്ക് െകാണ്ടുപോയ കാറും കാറിെൻറ രേഖകളും കണ്ടെടുക്കാനുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. അതേസമയം, അഭിഭാഷകനില്ലാത്തതിനാൽ കോടതി നിശ്ചയിച്ച കെ. ഹൈദറാണ് ജോളിക്കുവേണ്ടി ഹാജരായത്. പത്തു ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്ന പ്രോസിക്യൂഷെൻറ ആവശ്യം ഇദ്ദേഹം എതിർത്തു. അറസ്റ്റിന് മുമ്പ് രണ്ടു മാസത്തിലേറെയായി ജോളിയെ െപാലീസ് പല രീതിയിൽ ചോദ്യം ചെയ്യുകയാണെന്നും എന്നിട്ടും തെളിവൊന്നും കിട്ടിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.

കെട്ടുകഥകളുടെ അടിസ്ഥാനത്തിലാണ് കേസെന്നും ഒരു സ്ത്രീയെ നിരന്തരം ദ്രോഹിക്കുകയാണെന്നും ജോളിയുെട അഭിഭാഷകൻ പറഞ്ഞു. എന്നാൽ, ക്രൂരമായ െകാലപാതകങ്ങൾ നടത്തിയ ജോളി, സ്ത്രീ എന്ന പരിഗണന അർഹിക്കുന്നില്ലെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

തുടർന്ന് ഈ മാസം 26 വരെ െപാലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിടുകയായിരുന്നു. 26ന് േജാളിയെ ഹാജരാക്കുേമ്പാൾ പ്രതിഭാഗം ജാമ്യപേക്ഷ സമർപ്പിക്കും. കേസിൽ എം.എസ്. മാത്യുവിനെ രണ്ടാം പ്രതിയായി അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. ജോളിയുെട നിലവിലെ ഭർത്താവായ ഷാജുവിെൻറ ആദ്യ ഭാര്യയായ സിലിയെ 2016 ജനുവരി 11ന് െകാലപ്പെടുത്തിയെന്നാണ് കേസ്. ആദ്യ ഭർത്താവായ റോയ് തോമസിനെ െകാലെപ്പടുത്തിയെന്ന കേസിൽ അറസ്റ്റിലായ ജോളി നവംബർ രണ്ടു വരെ റിമാൻഡിലാണ്. അതിനിടെ, പൊന്നാമറ്റം വീട്ടിലെ വേലക്കാരിയായിരുന്ന ഏലിയാമ്മയിൽ നിന്ന് അന്വേഷണസംഘം തിങ്കളാഴ്ച മൊഴിയെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskoodathai murdersjolly koodathai
News Summary - koodathai-murders-jolly-police-custody-kerala news
Next Story