Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തായി: ആൽഫൈൻ...

കൂടത്തായി: ആൽഫൈൻ വധക്കേസിൽ ജോളിയും സിലി വധക്കേസിൽ മാത്യുവും പൊലീസ് കസ്റ്റഡിയിൽ

text_fields
bookmark_border
jolly Koodathai
cancel
കോഴിക്കോട്/താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതി പൊന്നാമറ്റ ം വീട്ടിൽ ജോളി എന്ന ജോളിയമ്മ ജോസഫ് (47), രണ്ടാം പ്രതി കാക്കവയൽ മഞ്ചാടി വീട്ടിൽ എം.എസ്. മാത ്യു എന്ന ഷാജി (44) എന്നിവർ വീണ്ടും പൊലീസ് കസ്റ്റഡിയിൽ. ആൽഫൈൻ വധക്കേസിൽ ജോളിയെ നാലു ദ ിവസത്തേക്കും സിലി വധക്കേസിൽ മാത്യുവിനെ മൂന്നു ദിവസത്തേക്കുമാണ് താമരശ്ശേരി കോ ടതി കസ്റ്റഡിയിൽ വിട്ടത്.

ജോളിയെ എട്ടുനാൾ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകണ മെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ നാലുദിവസം അനുവദിച്ച് നവംബർ ഒന്നിന് വൈകീട്ട് നാ ലിനകം വീണ്ടും ഹാജരാക്കാൻ മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു. കെ ാലപാതകങ്ങൾ നടത്താൻ ജോളിക്ക് സയനൈഡ് ലഭിച്ചത് കോയമ്പത്തൂരിൽനിന്നാണെന്നും കട്ടപ്പനയിലെ ബന്ധുവിെൻറ സഹായം കിട്ടിയെന്നും ഇൗ രണ്ടു സ്ഥലങ്ങളിലും തെളിവെടുപ്പിന് കൊണ്ടുപോകണമെന്നുമാണ് കസ്റ്റഡി അപേക്ഷയിൽ അന്വേഷണസംഘം ചൂണ്ടിക്കാണിച്ചത്.

ഒന്നിനുപിറകെ ഒന്നായി കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തി ഇതിനകം നിരവധി തവണ കസ്റ്റഡിയിൽ വാങ്ങിയ ജോളിയെ രണ്ടു ദിവസം മാത്രമേ കസ്റ്റഡിയിൽ വിട്ടുനൽകാവൂവെന്ന് പ്രതിഭാഗം അഭിഭാഷകൻ കെ. ഹൈദർ വാദിച്ചു. മുമ്പത്തെ കസ്റ്റഡി അപേക്ഷകളിൽ കട്ടപ്പനയിലും കോയമ്പത്തൂരിലും ഉൾപ്പെടെ തെളിവെടുപ്പ് കൊണ്ടുപോകണമെന്നാണ് ആവശ്യപ്പെട്ടതെങ്കിലും അതുണ്ടായില്ല. ജോളിക്ക് വൈദ്യസഹായവും അഭിഭാഷകനെ കാണാനുള്ള ഭരണഘടനാപരമായ അവകാശവും നിരന്തര യാത്രക്കിടയിൽ വേണ്ടത്ര വിശ്രമവും അനുവദിക്കണമെന്നും ഹൈദർ കൂട്ടിച്ചേർത്തു. നിരവധി കേസുകളിൽ പ്രതിയായ ജോളിയിൽനിന്ന് ഇനിയും ധാരാളം തെളിവുകൾ കണ്ടെത്തേണ്ടതുണ്ടെന്ന് അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിൻ ബേബി വാദിച്ചു.

ജോളിക്ക് എത്തിച്ചുനൽകിയ സയനൈഡിെൻറ ഉറവിടം കണ്ടെത്താൻ മാത്യുവിെൻറ വീട്ടിലും സയനൈഡ് വാങ്ങിയ സ്ഥലങ്ങളിലുമുൾപ്പെടെ തെളിവെടുപ്പ് നടത്തണമെന്നാണ് മാത്യുവിെൻറ കസ്റ്റഡി അപേക്ഷയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. മൂന്നു ദിവസം വിട്ടുകിട്ടാനുള്ള അപേക്ഷ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) അംഗീകരിക്കുകയായിരുന്നു. പ്രതിക്കുവേണ്ടി അഡ്വ. ബിനോയ് അഗസ്റ്റിൻ ഹാജരായി. ആൽഫൈൻ വധക്കേസിലും ജോളിക്കുവേണ്ടി അഡ്വ. കെ. ഹൈദർ ഹാജരാവും.

കോടതിനടപടികൾ പൂർത്തിയാക്കി ജോളിയെയും മാത്യുവിനെയും ചൊവ്വാഴ്ച ഉച്ചക്ക് 12.30ഒാടെയാണ് താമരശ്ശേരി ഡിവൈ.എസ്.പി ഓഫിസിലേക്കും തുടർന്ന് വടകര എസ്.പി ഓഫിസിലേക്കും കൊണ്ടുപോയത്.

ജോളിയുടെ മക്കളുടെ രഹസ്യമൊഴിയെടുക്കും
താമരശ്ശേരി: കൂടത്തായി കൂട്ടമരണവുമായി ബന്ധപ്പെട്ട് ക്രിമിനൽ നടപടിചട്ടം 164 പ്രകാരം മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് നാലുപേർക്ക് കോടതി നോട്ടീസയച്ചു. ജോളിയുടെ മൂത്ത മകൻ റെമോ, പ്രായപൂർത്തിയാവാത്ത രണ്ടാമത്തെ മകൻ എന്നിവരുടെ മൊഴി നവംബർ ഒന്നിനും സിലിയുടെ സഹോദരൻ സിജോയുടെ മൊഴി നവംബർ രണ്ടിനും ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിെൻറ മൊഴി നവംബർ ഏഴിനും രേഖപ്പെടുത്തും.

ഷാജുവിനോട് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും മറ്റുള്ളവരോട് കുന്ദമംഗലം കോടതിയിലും ഹാജരാവാനാണ് നോട്ടീസിലെ നിർദേശം. കേസ് കോടതിയിലെത്തുേമ്പാൾ ഇവർ മൊഴിമാറ്റിയേക്കാൻ സാധ്യതയുണ്ടെന്നത് മുൻനിർത്തിയാണ് അന്വേഷണസംഘം രഹസ്യമൊഴി രേഖപ്പെടുത്താൻ കഴിഞ്ഞദിവസം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് അപേക്ഷ നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskoodathai murdersjolly koodathai
News Summary - koodathai murders jolly and mathew in police custody-kerala news
Next Story