കൂടത്തായി: റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പായി
text_fieldsകോഴിക്കോട്: കൂടത്തായി െകാലപാതക പരമ്പര കേസിലെ ഒന്നാം പ്രതി ജോളിക്ക് വഴിവിട്ട സ ഹായങ്ങൾ ചെയ്തുനൽകിയ സംഭവത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പായി. ഭർതൃപിതാവ് ടോം തോമസിെൻറ 38.5 സെൻറ് ഭൂമിയും ഇരുനിലയുള്ള പൊന്നാമറ്റം വീടും ൈകവശ പ്പെടുത്തുന്നതിന് ജോളി നിർമിച്ച വ്യാജ ഒസ്യത്ത് പ്രകാരം നികുതിയടക്കുന്നതിന് സഹായിച്ചെന്നാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്ഷേപം.
കലക്ടർ എസ്. സാംബശിവറാവുവിെൻറ നിർദേശപ്രകാരം ഡെപ്യൂട്ടി കലക്ടർ സി. ബിജു അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയതിനുപിന്നാലെ ആരോപണ വിധേയരായ മുൻ താമരശ്ശേരി ഡെപ്യൂട്ടി തഹസിൽദാറും ഇപ്പോഴത്തെ കോഴിക്കോട് ലാൻഡ് ൈട്രബ്യൂണൽ തഹസിൽദാറുമായ ജയശ്രീ വാര്യർ, മുൻ കൂടത്തായി വില്ലേജ് ഒാഫിസറും ഇപ്പോഴത്തെ കോഴിക്കോട് ഡെപ്യൂട്ടി തഹസിൽദാറുമായ മധുസൂദനൻ നായർ, കാസർകോട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ കിഷോർ ഖാൻ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
ഏഴുദിവസത്തിനകം വിശദീകരണം നൽകാനാണ് നോട്ടീസിൽ വ്യക്തമാക്കിയത്. കൂടത്തായി വില്ലേജ് ഒാഫിസിൽ കരം സ്വീകരിച്ചതിലും ഭൂമിയുടെ പോക്കുവരവ് നടത്തിയതിലും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുെവന്നാണ് ഡെപ്യൂട്ടി കലക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.