കൂടത്തായി: ഒടുവിൽ നീതി ലഭിച്ചെന്ന് റോജോ തോമസ്
text_fieldsകോഴിക്കോട്: അപ്പച്ചെൻറയും അമ്മച്ചിയുടെയും ജ്യേഷ്ഠെൻറയും അടക്കം നടന്ന മരണങ്ങളുടെ പിന്നാമ്പുറം തേടി നടത്തിയ പോരാട്ടങ്ങൾക്കൊടുവിൽ നീതി ലഭിച്ചെന്ന് കൊല്ലപ്പെട്ട ടോം തോമസിെൻറ മകൻ റോജോ തോമസ്. മരണത്തിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് പരാതി നൽകിയത് േറാജോ ആയിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് റോജോ അമേരിക്കയിൽനിന്ന് സഹോദരിയുടെ വൈക്കത്തെ വീട്ടിലെത്തിയത്.
അപ്പച്ചനും അമ്മച്ചിക്കും ആത്മശാന്തി ലഭിക്കെട്ട. മരണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിനെ സമീപിച്ചപ്പോൾ വലിയ പ്രതിബന്ധങ്ങളുണ്ടായി. കുടുംബത്തിൽ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടായി. കുടുംബത്തിന് നാണക്കേടാവുമെന്നായിരുന്നു പലരുടെയും ഉപദേശം. എന്നാൽ, അെതല്ലാം മറികടന്നു-റോജോ ‘മാധ്യമ’ത്തോട് പറഞ്ഞു.
സത്യം പുറത്തുവരണം. പിതാവും മാതാവും ജ്യേഷ്ഠനുമടക്കം എല്ലാവരും ദുരൂഹ സാഹചര്യത്തിലാണ് മരിച്ചതെന്ന സംശയം 2012 മുതൽ ഉണ്ടായിരുന്നു. ജ്യേഷ്ഠ ഭാര്യ ജോളിയുടെ സർവ പ്രവൃത്തികളും ദുരൂഹത നിറഞ്ഞതായിരുന്നു. റോയി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ആദ്യ വിവരം.
ഇതിൽ ദുരൂഹത തോന്നിയതിനെ തുടർന്ന് ഏഴുവർഷമായി സ്വന്തം വീട്ടിൽനിന്ന് ഞാനോ സഹോദരിയോ ഞങ്ങളുടെ മക്കളോ ജലപാനം പോലും കഴിച്ചിട്ടില്ല. ഒരിക്കൽ പോലും അവിടെ അന്തിയുറങ്ങിയിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകാനായി ഇന്നോ നാളെയോ കോഴിക്കോെട്ടത്തും. ചില ഭയങ്ങൾ വേട്ടയാടുന്നുണ്ടെന്ന് റോജോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.