കൂടത്തായി: മാത്യുവിന്റെ ജാമ്യഹരജി വിധിപറയാൻ മാറ്റി
text_fieldsകൊച്ചി: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ രണ്ടാം പ്രതി മാത്യുവിെൻറ ജാമ്യഹരജി ഹൈ കോടതി വിധിപറയാൻ മാറ്റി. െകാലപാതകങ്ങൾ നടത്താൻ മുഖ്യപ്രതി ജോളിക്ക് സയൈനഡ് എത്തിച്ചുനൽകിയതിനാണ് മാത്യുവിനെതിരെ കേസുള്ളത്.
ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിെൻറ ആദ്യ ഭാര്യ സിലി, ഒന്നര വയസ്സുള്ള ആൽഫൈൻ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലാണ് മാത്യു ജാമ്യഹരജി നൽകിയത്. ഇരുവരെയും കൊലപ്പെടുത്താൻ ജ്വല്ലറി ഉടമയായ പ്രജികുമാറിൽനിന്ന് സയൈനഡ് സംഘടിപ്പിച്ച് ജോളിക്ക് നൽകിയത് മാത്യുവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
മാത്യുവിന് ജാമ്യം നൽകുന്നതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു. സയൈനഡ് ജോളിക്ക് എത്തിച്ചുനൽകിയത് മാത്യുവാണെന്നതിന് തെളിവുണ്ടെന്നും കൊല നടത്താനാണ് ജോളി സയൈനഡ് വാങ്ങുന്നതെന്ന് മാത്യുവിന് അറിയാമായിരുന്നെന്നുമായിരുന്നു സർക്കാർ അഭിഭാഷകെൻറ വാദം. ഹരജിക്കാരുെടയും പ്രോസിക്യൂഷെൻറയും വാദം പൂർത്തിയാക്കിയ കോടതി തുടർന്ന് ഹരജി വിധി പറയാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.