Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊന്നാമറ്റം...

പൊന്നാമറ്റം കുടുംബത്തിലെ രണ്ടു യുവാക്കളുടെ മരണത്തിലും ദുരൂഹത

text_fields
bookmark_border
Koodathai-Murder-Case
cancel
camera_alt???????????? ???? ?????????, ?????? ?????????, ????? ??????? ????????, ?????? ???????, ????????????, ????

കോഴിക്കോട്: കൂടത്തായ് കൂട്ടമരണക്കേസിലെ മുഖ്യപ്രതി ജോളിയുെട ഭർത്താവ് റോയി തോമസിെൻറ പിതൃസഹോദര പുത്രന്മാരുടെ മരണത്തിലും ദുരൂഹത. കൂടത്തായ് പൊന്നാമറ്റം ടോം തോമസിെൻറ അനിയനും നെല്ലിപ്പൊയിൽ സ്വദേശിയുമായ ഡൊമിനിക്കിെൻറ ഇളയ മകൻ സുനീഷിെൻറ (28) മരണത്തിലാണ് മാതാവ് എൽസമ്മ സംശയം പ്രകടിപ്പിച്ചത്. ടോം തോമസിെൻറ മറ്റൊരു സഹോദരനായ പുലിക്കയത്തെ അഗസ്റ്റിെൻറ മകൻ വിൻസൻറിെൻറ  (24) തൂങ്ങിമരണത്തിലും സംശയമുണ്ട്. എന്നാൽ, വിൻസൻറിെൻറ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയിട്ടില്ല.

2008 ജനുവരി 15നാണ് പുലിക്കയത്തിനടുത്ത് കുരങ്ങൻപാറ എന്ന സ്ഥലത്തുവെച്ച് സുനീഷിന് ബൈക്കപകടത്തിൽ പരിക്കേറ്റത്. റോഡരികിൽ ഇറക്കിയ മെറ്റലിൽ ബൈക്ക് കയറി മറിഞ്ഞ് തലക്ക് പരിക്കേറ്റാണ് മരിച്ചത്. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചശേഷം മിംസ് ആശുപത്രിയിലാണ് ജനുവരി 17ന് സുനീഷ് മരിച്ചത്. രാമനാട്ടുകരയിലായിരുന്നു അപകടമെന്നാണ് തങ്ങളോടു പറഞ്ഞതെന്ന് എൽസമ്മ പറഞ്ഞു. ബന്ധുക്കൾ എന്ന നിലയിൽ ജോളിയുമായി അടുത്ത ബന്ധം ഈ കുടുംബത്തിനുണ്ടായിരുന്നു. ജോളിക്ക് സയൈനഡ് സംഘടിപ്പിച്ചുെകാടുത്ത ബന്ധുകൂടിയായ എം.എസ്. മാത്യുവുമായും അടുത്ത സൗഹൃദം മരിച്ച സുനീഷിനുണ്ടായിരുന്നു.

ജോളിക്ക് മാത്യു സയൈനഡ് വാങ്ങിക്കൊടുത്തത് സുനീഷിന് അറിയാമെന്ന നിഗമനത്തിൽ ജോളി ബോധപൂർവം വാഹനാപകടത്തിലൂടെ മകനെ കൊന്നതാണോ എന്നാണ് എൽസമ്മയുടെ സംശയം. ഇക്കാര്യം െപാലീസ് അന്വേഷിക്കണെമന്നാണ് ഈ വൃദ്ധമാതാവിെൻറ ആവശ്യം. അന്ന് ദുരൂഹത തോന്നിയിരുന്നില്ല. ഇപ്പോൾ അന്വേഷിക്കുകയാണെങ്കിൽ അന്വേഷിക്കട്ടെ.

സുനീഷ് മരിക്കുന്നതിനു രണ്ടാഴ്ച മുമ്പ് ജോളി വീടിനടുത്തു വന്നിരുന്നെങ്കിലും വീട്ടിൽ കയറിയിരുന്നില്ലെന്ന് എൽസമ്മ ഓർക്കുന്നു. പലരുമായും സാമ്പത്തിക ഇടപാടുകൾ മകനുണ്ടായിരുന്നു. എൽസമ്മയിൽനിന്ന് ചെക്കുകൾ വാങ്ങിക്കൊണ്ടുപോയി കടം വാങ്ങിയിരുന്നു. മരണശേഷം 41 സെൻറ് സ്ഥലം വിറ്റാണ് മകെൻറ പത്തുലക്ഷത്തോളം രൂപയുടെ കടം വീട്ടിയത്.

2002ൽ ജോളിയുടെ ഭർതൃമാതാവ് അന്നമ്മ മരിച്ച ദിവസം രാത്രിയാണ് വിൻസൻറ് ആത്മഹത്യ ചെയ്തത്. അന്നമ്മയുടെ ഭർത്താവ് ടോം തോമസിെൻറ സഹോദരപുത്രനാണ് വിൻസൻറ്. കാലു നിലത്തുതട്ടിയ നിലയിലായിരുന്നു മൃതദേഹം കെണ്ടത്തിയത്. എന്നാൽ, ഈ മരണത്തിൽ ദുരൂഹതയില്ലെന്നാണ് വിൻസൻറിെൻറ അനുജൻ ജിമ്മി പ്രതികരിച്ചത്. ഇദ്ദേഹം നിലവിൽ കുടുംബവീടുമായി അത്ര രസത്തിലല്ലെന്നാണ് സൂചന.

‘ജീവിതം വളരെ കഷ്ടത്തിലായി’ –സുനീഷിെൻറ ഡയറിക്കുറിപ്പ്
കോഴിക്കോട്: ബൈക്കപകടത്തിൽ മരിച്ച പൊന്നാമറ്റം കുടുംബത്തിലെ സുനീഷിെൻറ ഡയറിക്കുറിപ്പുകൾ ചർച്ചയാകുന്നു. ജോളിയുെട ഇടപെടലുകളാണോ ഡയറിക്കുറിപ്പുകളിലെന്ന് വ്യക്തമല്ലെങ്കിലും അന്വേഷണം വേണമെന്നാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും ആവശ്യം. ‘എെൻറ ജീവിതം വളരെ കഷ്ടത്തിലായി, ആരും ഇങ്ങനെ ജീവിക്കരുതെന്ന്’ സുനീഷ് ഡയറിയിൽ കുറിച്ചിട്ടുണ്ട്. ചില കെണിയിൽപെട്ടതായും പ്രശ്നങ്ങൾ പലതുമുണ്ടെന്നും അവ്യക്തമായ കൈയക്ഷരത്തിൽ ഇംഗ്ലീഷിലും ഡയറിയിൽ എഴുതിവെച്ചിട്ടുണ്ട്.

മകന് സാമ്പത്തിക ഇടപാടുകളുള്ളതായി സുനീഷിെൻറ മാതാവ് എൽസമ്മ പറയുന്നുണ്ട്. ആരുമായാണ് ഇടപാടെന്നു വ്യക്തമല്ല. മകന് കടം കൊടുത്തുവെന്ന് രേഖയുമായി വന്ന് പറഞ്ഞവർക്കെല്ലാം പണം തിരിച്ചുെകാടുത്തിട്ടുണ്ട്. സുനീഷിെൻറ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലെ പ്രഥമവിവര റിപ്പോർട്ടിൽ ഒപ്പിട്ടിരിക്കുന്നത് ടോം തോമസാണ്.ജോളി അറസ്റ്റിലാകുന്നതിന് രണ്ടാഴ്ച മുമ്പ് നെല്ലിപ്പൊയിലിലെ വീട്ടിലെത്തിയപ്പോൾ ആകെ സങ്കടത്തിലായിരുന്നുെവന്ന് എൽസമ്മ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskoodathai deathsKoodathai murder
News Summary - koodathai murder case -kerala news
Next Story