ഗൂഢാലോചന പാലായിലോ ?
text_fieldsകോഴിക്കോട്: പൊന്നാമറ്റം കുടുംബത്തിലെ ആറ് ദുരൂഹ മരണങ്ങളിൽ ഗൂഢാലോചന നടന്നത് കോട്ടയം പാലാ കേന്ദ്രീകരിച്ചാണോ എന്നതിനെക്കുറിച്ച് അന്വേഷണം. ആദ്യ ഇരയായ അന്നമ്മയുടെ മരണം നടക്കുേമ്പാൾ മുഖ്യപ്രതിയായ ജോളി ജോലി ചെയ്തിരുന്നത് പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലാണെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തലിനെ തുടർന്നാണിത്. സ്കൂളിൽ കോമേഴ്സ് വകുപ്പിൽ ജോലിയാണെന്നാണ് അന്ന് ജോളി പറഞ്ഞിരുന്നതെന്ന് ബന്ധുക്കൾ ഓർക്കുന്നു. അക്കാലത്ത്് ജോളി താമസിച്ചിരുന്നത് കൊല്ലപ്പെട്ട ടോം തോമസിെൻറ പാലാക്കടുത്തുള്ള ഐങ്കൊമ്പിലെ ബന്ധുവീട്ടിലായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
2002 ആഗസ്റ്റ് 22നാണ് അന്നമ്മ കുഴഞ്ഞുവീണ് മരിച്ചത്. ഈ സമയത്ത് ജോളി നാട്ടിലെത്തിയിരുന്നു. പാലായിലെ ബന്ധുവീട്ടിൽനിന്ന് ജോളി വാടക വീട്ടിലേക്ക് താമസം മാറിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഇക്കാലത്ത് ജോളിയുടെ ഭർത്താവ് റോയി തോമസ് പലപ്പോഴും ഭാര്യയെ കാണാൻ പാലായിലെത്തുമായിരുന്നു.
പാലായിൽനിന്ന് ജോളി കട്ടപ്പനയിലെ സ്വന്തം വീട്ടിലേക്കും പോയിരുന്നു.
കട്ടപ്പനയിലെ േജ്യാത്സ്യനുമായി ഇക്കാലത്ത് ജോളിയും റോയിയും ബന്ധപ്പെട്ടിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. അന്നമ്മയുടെ മരണശേഷം ജോളി പാലായിലെ ജോലി ഉപേക്ഷിച്ചു. എന്തുകൊണ്ടാണ് ജോലി ഉപേക്ഷിച്ചതെന്ന ചോദ്യത്തിന് പലവിധ കാരണങ്ങളാണ് അവർ പറഞ്ഞതെന്ന് അടുത്തബന്ധുക്കൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. സെറ്റ് (അധ്യാപക പ്രവേശന പരീക്ഷ)കിട്ടിയില്ലെന്നായിരുന്നു ജോലി ഉപേക്ഷിക്കാനായി പറഞ്ഞ ഒരു കാരണം.
സ്കൂൾ മാനേജ്മെൻറ് വാക്കുമാറിയെന്നാണ് മറ്റൊരു കാരണമായി പറഞ്ഞത്. ഇക്കാര്യം ടോം തോമസും അന്വേഷിച്ചിരുന്നു. കുടുംബനാഥയായ അന്നമ്മ മരിച്ചതിനാൽ താൻ ഇവിടംവിട്ടു പോകുന്നില്ലെന്നായിരുന്നു അപ്പോൾ ജോളിയുടെ മറുപടിയെന്ന് ബന്ധുക്കൾ ഓർക്കുന്നു.
പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ജോളി എത്രകാലം ജോലി ചെയ്തിരുന്നെന്നും എവിടെയൊക്കെ താമസിച്ചിരുന്നുവെന്നും അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.