കൂടത്തായി കേസ്: നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡ് സാന്നിധ്യമില്ല
text_fieldsകൂടത്തായി കൂട്ടക്കൊലയിൽപെട്ട നാല് മൃതദേഹാവശിഷ്ടങ്ങൾ ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിച്ചതിന്റെ റിപ്പോർട്ട് പ്രോസിക്യൂഷന് ലഭിച്ചു. ഈ മൃതദേഹങ്ങളിൽ സയനൈഡിന്റെ അംശമില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. മുഖ്യ പ്രതി ജോളി, ആദ്യഭർത്താവ് റോയ് തോമസ് ഉൾപ്പെടെ ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.
ഇതിൽ റോയ് തോമസിന്റെയും ജോളിയുടെ രണ്ടാമത്തെ ഭർത്താവിന്റെ ആദ്യ ഭാര്യ സിലിയുടെയും മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു. ബാക്കി നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങളിൽ നടത്തിയ വിശദ പരിശോധനാഫലമാണ് ഇപ്പോൾ ലഭിച്ചത്.
നേരത്തേ നടത്തിയ പരിശോധനയിൽ നാല് കേസുകളിൽ സയനൈഡ് അംശം കണ്ടെത്താത്തതിനാൽ വീണ്ടും കോടതിയുടെ അനുമതിയോടെ വിശദ പരിശോധനക്കയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

