Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തായി: പ്രതികളെ...

കൂടത്തായി: പ്രതികളെ ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കും

text_fields
bookmark_border
കൂടത്തായി: പ്രതികളെ ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കും
cancel

കോഴിക്കോട്: കൂടത്തായി െകാലപാതക പരമ്പരയിൽ പൊലീസ് കസ്റ്റഡിയിലുള്ള ജോളിയുൾപ്പെടെ മൂന്ന് പ്രതികളെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ആറുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാലാണ് ഉച്ചതിരിഞ്ഞ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നത്.

പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും െതളിവുകൾ ശേഖരിക്കുന്നതിനും വീണ്ടും കസ്റ്റഡിയിൽ കിട്ടുന്നതിനുമുള്ള അപേക്ഷയും പൊലീസ് കോടതിയിൽ സമർപ്പിക്കും. എം.എസ്. മാത്യു, പ്രജികുമാർ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി മുമ്പാകെയുണ്ട്. റോയി തോമസിെൻറ മരണത്തിലാണ് േജാളി, എം.എസ്. മാത്യു, പ്രജികുമാർ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

ചോദ്യം ചെയ്യലിൽ മറ്റ് അഞ്ചുപേരെയും കൊലപ്പെടുത്തിയത് താനാണെന്ന് ജോളി മൊഴിനൽകി. ഇതോടെയാണ് മറ്റു കൊലകളുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നതിന് അപേക്ഷ നൽകാൻ അന്വേഷണ സംഘം തീരുമാനിച്ചത്. റിമാൻഡിൽ കോഴിക്കോട് സ്പെഷൽ സബ് ജയിലിൽ പാർപ്പിച്ച പ്രതികളെ പത്തുദിവസം കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന അേപക്ഷയിൽ ആറുദിവസമാണ് കോടതി അനുവദിച്ചിരുന്നത്. വൻ സുരക്ഷയിലാണ് പ്രതികളെ ബുധനാഴ്ച കോടതിയിലെത്തിക്കുക.

മൃതദേഹങ്ങളുെട രാസപരിശോധനഫലം വൈകിയേക്കും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിൽ കല്ലറ തുറന്ന് പുറത്തെടുത്ത മൃതദേഹങ്ങളുടെ രാസപരിശോധന ഫലം വൈകും. മെഡിക്കൽ കോളജ് റീജനൽ കെമിക്കൽ എക്സാമിനേഴ്സ് ലാബിലാണ് രാസപരിശോധന നടക്കുന്നത്. തിങ്കളാഴ്ചയാണ് മൃതദേഹങ്ങളുടെ ഭാഗങ്ങൾ ലാബിൽ എത്തിച്ചത്.

പൊലീസും ഫോറൻസിക് വിഭാഗവും ആവശ്യപ്പെട്ട പരിശോധനകളാണ് നടത്തുകയെന്ന് ലാബ് അധികൃതർ വ്യക്തമാക്കി. സാധാരണ വിഷാംശവും മരുന്നുകളുടെ അംശവും ഉണ്ടോ എന്നാണ് പ്രധാനമായി പരിശോധിക്കാറ്. ഇൗ കേസിൽ എന്തൊക്കെയാണ് പ്രത്യേക ആവശ്യങ്ങൾഎന്ന് നോക്കിയാവും ചെയ്യുക. എന്നാൽ, എത്ര ദിവസങ്ങൾകൊണ്ട് പരിശോധനഫലം ലഭിക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ലാബിൽ പരിശോധകരുടെ എണ്ണം താരതമ്യേന കുറവാണ്. കൂടാതെ, കേസുകൾ താങ്ങാവുന്നതിലേറെയുമുണ്ട്. അതിനാൽ പരിശോധനഫലം പെെട്ടന്ന് ലഭിക്കാനിടയില്ല.

കേസ് അപൂർവമായതുകൊണ്ടും വർഷങ്ങളുടെ പഴക്കമുള്ളതുകൊണ്ടും പരിശോധനകൾ നടത്തിയ ശേഷം മാത്രമേ അതിനെടുക്കുന്ന സമയം തിട്ടപ്പെടുത്താനാകൂ. അപൂർവ കേസായതുകൊണ്ടുതന്നെ ഇതിന് അടിയന്തര പ്രാധാന്യം നൽകി കൈകാര്യം ചെയ്യും. എന്നാൽ, ആറ് മൃതദേഹങ്ങളിൽ രാസപരിശോധന വേണ്ടതിനാൽതന്നെ സമയമെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKoodathai murderjolly koodathaiKoodathai Case
News Summary - Koodathai Case Jolly-Kerala News
Next Story