കൂടരഞ്ഞി പ്രദേശം ദുരന്തസാധ്യത ഭൂപടത്തിൽ
text_fieldsതിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എ വാട്ടർ തീം പാർക്ക് നിർമിച്ച കൂടരഞ്ഞി പ്രദേശം ദുരന്ത സാധ്യത അപഗ്രഥന ഭൂപടത്തിൽ. ഉരുൾപൊട്ടലുകൾ സംഭവിക്കാൻ സാധ്യതയുള്ള മേഖലയാണ് പ്രദേശം. ദുരന്തസാധ്യത പ്രദേശങ്ങളെ വിവിധ സൂചികകളുടെ അടിസ്ഥാനത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഭൂവിവര സാങ്കേതികവിദ്യ അനുസരിച്ചാണ് വില്ലേജ് ഭൂപടം തയാറാക്കിയത്.
മുഖ്യമന്ത്രിയാണ് സംസ്ഥാനതല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ. പ്രവർത്തനങ്ങളുടെ ഏകോപനം, അവലോകനം, ആവിഷ്കരണം, നിരീക്ഷണം എന്നിവക്ക് നേതൃത്വം നൽകേണ്ടത് ഈ സമിതിയുടെ ഉത്തരവാദിത്തമാണ്. ജില്ലയിലെ ദുരന്തസാധ്യാത പ്രദേശങ്ങൾ മനസ്സിലാക്കി പ്രവർത്തനം നടത്താൻ ജില്ലതല സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. സമിതിയുടെ ചെയർമാൻ കലക്ടറാണ്. ജില്ല പഞ്ചായത്ത് പ്രസിഡൻറ്, അഡീഷനൽ ജില്ല മജിസ്ട്രേറ്റ്, ജില്ല പൊലീസ് സൂപ്രണ്ട്, മെഡിക്കൽ ഓഫിസർ, സർക്കാർ നിശ്ചയിക്കുന്ന രണ്ട് ജില്ല ഓഫിസർമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ. ഈ സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം നടപടിയെടുക്കാമെന്നാണ് സംസ്ഥാന അതോറിറ്റിയിലെ അംഗങ്ങളുടെ പ്രതികരണം.
20 ഡിഗ്രി ചരിവുള്ള മലകളിൽ ഉരുൾപൊട്ടൽ സാധ്യത കേരളത്തിലുണ്ട്. അവിടെ മഴക്കുഴിക്ക് അനുമതി വേണം. പ്രദേശത്തിെൻറ പാരിസ്ഥിതിക പ്രത്യേകത പരിഗണിക്കാതെ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ദുരന്തത്തിലേക്ക് നയിക്കും. സാധാരണ കുറ്റംചെയ്താൽ പിഴയടച്ച് പരിഹാരം തേടാം. എന്നാൽ, പ്രകൃതിയെ നശിപ്പിച്ചതിനുശേഷം പിഴയടച്ചാൽ അത് വീണ്ടെടുക്കാനാവില്ല. വെള്ളം കെട്ടിനിർത്താൻ പാടില്ലെന്ന് നിർദേശിച്ച മലമുകളിലാണ് വെള്ളം തടഞ്ഞുനിർത്തിയിരിക്കുന്നത്.
മേൽമണ്ണിെൻറ ഘടന, അളവ്, ചരിവ്, ഹരിത മേലാപ്പ്, എന്നിവയെല്ലാം പരിശോധിക്കണം. അതുപോലെ വനംവകുപ്പിെൻറ ജണ്ടയോട് അടുത്താണ് പുഴയിലെ വെള്ളം തടഞ്ഞുനിർത്തിയത്. മലനീകരണ നിയന്ത്രണ ബോർഡ്, കരിങ്കൽ പൊട്ടിക്കുന്നതിന് മൈനിങ് ആൻഡ് ജിയോളജി, വനാതിർത്തി പങ്കിടുന്നതിനാൽ വനംവകുപ്പ്, ഗ്രാമപഞ്ചായത്ത് എന്നിവരുടെ അനുമതിപത്രം വേണം. നിലമ്പൂർ ഡി.എഫ്.ഒ പാരിസ്ഥിതിക ആഘാതം ചൂണ്ടിക്കാണിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകിയതിനാലാണ് നേരേത്ത നിർമാണ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.