ജാതി അധിക്ഷേപം: കോഴിക്കോട് കൂടരഞ്ഞിയിൽ സി.പി.എം പഞ്ചായത്തംഗം രാജിവെച്ചു
text_fieldsകോഴിക്കോട്: സഹ മെമ്പർ ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി നൽകിയെങ്കിലും നടപടി എടുക്കാത്തതിൽ പ്രതിഷേധിച് ച് കൂടരഞ്ഞി പഞ്ചായത്തിലെ സി.പി.എം അംഗം കെ.എസ്. അരുൺകുമാർ രാജിവെച്ചു.
വിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക ും പാർട്ടിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാഞ്ഞതിൽ മനംനൊന്താണ് രാജിയെന്ന് അരുൺകുമാർ ചൂണ്ടിക്കാട്ട ി. കഴിഞ്ഞമാസം 27ന് നടത്തിയ ഭരണസമിതി യോഗത്തിൽ ഒരംഗം തന്നെ ജാതിപരമായി അധിക്ഷേപിച്ചെന്നാണ് അരുൺകുമാറി െൻറ പരാതി.
പാർട്ടിക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും നടപടിയെടുക്കാത്തതിൽ പ്രതിഷേധി ച്ച് തിങ്കളാഴ്ച വായ്മൂടി കെട്ടി ബാനറും പിടിച്ചാണ് അരുൺകുമാർ ഭരണസമിതി യോഗത്തിനെത്തിയത്. തുടർന്ന് രാജി സമർപ്പിക്കുകയായിരുന്നു. തെൻറ പ്രവൃത്തിയിൽ വോട്ടർമാർ ക്ഷമിക്കണമെന്നഭ്യർഥിച്ച് അരുൺകുമാർ ഫേസ്ബുകിൽ പോസ്റ്റും ഇട്ടു.
‘വോട്ടർമാർ ക്ഷമിക്കണം. മാനസികമായി ഉൾക്കൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടാണ്. സഹ മെമ്പർ ജാതി പരമായി അധിക്ഷേപിച്ചതിെൻറയും സ്വന്തം പാർട്ടിയുടെ നേതാവ് മേൽവിഷയത്തിൽ തള്ളി പറഞ്ഞതിെൻറയും ഭാഗമായി ഞാൻ മെമ്പർ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ് എന്ന് അറിയിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. മാനസികമായി ഉൾക്കൊണ്ട് പോകാൻ കഴിയാത്തതു കൊണ്ടാണ്. ദയവു ചെയ്തു ക്ഷമിക്കണം’- എന്നാണ് പോസ്റ്റ്. ‘ഈ ലോകത്ത് ഞാൻ ജനിക്കാൻ പോലും പാടില്ലായിരുന്നു’ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
വിഷയത്തിൽ പാർട്ടി നേതൃത്വത്തെ തള്ളിപ്പറയാൻ താൻ തയാറല്ലെന്ന് അരുൺകുമാർ പിന്നീട് പ്രതികരിച്ചു. ‘പരാതി പരിഹരിക്കാൻ പാർട്ടി നേതൃത്വം ശ്രമിച്ചിരുന്നു. എന്നാൽ, എന്നെ ജാതിപരമായി അധിക്ഷേപിച്ചതിന് ദൃക്സാക്ഷിയായ പാർട്ടി അംഗം പിന്നീട് തള്ളിപ്പറഞ്ഞു. ഇതിെൻറ മാനസിക പ്രയാസം അലട്ടുന്നുണ്ട്. കള്ളം പറയുന്ന സഹപ്രവർത്തകരുമായി സഹകരിച്ച് മുന്നോട്ടുപോകാൻ പ്രയാസമുള്ളതിനാലാണ് രാജി വെക്കുന്നത്’ -അരുൺകുമാർ പറഞ്ഞു.
രണ്ടുകൂട്ടരെയും വിളിച്ച് പ്രശ്നം പരിഹരിച്ചതാണെന്നും ഇപ്പോൾ അരുണിെൻറ രാജിയിലേക്ക് നയിച്ച സാഹചര്യങ്ങൾ അറിയില്ലെന്നുമാണ് സി.പി.എം നേതൃത്വത്തിെൻറ പ്രതികരണം. ഒരുമാസം മുമ്പാണ് കൂടരഞ്ഞി പഞ്ചായത്തിെൻറ ഭരണം സി.പി.എമ്മിന് ലഭിക്കുന്നത്. എൽ.ഡി.എഫ്-7, യു.ഡി.എഫ്-6 എന്നതാണ് കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.