Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ജു ക്ലാസിലെ...

അഞ്ജു ക്ലാസിലെ മിടുക്കിയെന്ന് അധ്യാപകൻ

text_fields
bookmark_border
anju-shaji
cancel
camera_alt?????? ????????? ??????? ?????????????? ??????????? ?????????? ??????? ??????????? ??????????????? ???????????????????

കാഞ്ഞിരപ്പള്ളി: അഞ്ജു ഷാജിക്ക് കോപ്പിയടിക്കേണ്ട യാതൊരു സാഹചര്യവുമിെല്ലന്ന് അഞ്ജുവിെൻറ അധ്യാപകനും കാഞ്ഞിരപ്പള്ളി സെൻറ് ആൻറണീസ് കോളജ് പ്രിന്‍സിപ്പലുമായ എ.ആര്‍. മധുസൂദനന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മൂന്നാം വര്‍ഷ ബിരുദ ബാച്ചില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളിലൊരാളാണ് അഞ്ജു. ഒന്നാം വര്‍ഷ പരീക്ഷ ഫലം വന്നപ്പോള്‍ എല്ലാ വിഷയത്തിലും ഒന്നാംക്ലാസോടെ പാസായിരുന്നു.

അഞ്ജു കോപ്പിയടിെച്ചന്ന ചേര്‍പ്പുങ്കല്‍ കോളജ് അധികൃതരുടെ പ്രചാരണം വിശ്വസിക്കാനാവില്ല. അതേ പരീക്ഷ സെൻററില്‍ സെൻറ് ആൻറണീസ് കോളജിലെ 68 വിദ്യാർഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. കോപ്പിയടിച്ചെന്ന പേരില്‍ കുട്ടിയെ പറഞ്ഞയച്ച വിവരം തങ്ങളെയോ രക്ഷകര്‍ത്താക്കളെയോ അറിയിക്കാത്തതിൽ ദുരൂഹതയുണ്ട്. അതേ സെൻററില്‍ പരീക്ഷയെഴുതുന്ന കുട്ടികളോട് പോലും വിവരം പറഞ്ഞയക്കാനോ വീട്ടിലേക്ക് വിളിച്ചു പറയാനോ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

വനിത കമീഷൻ സ്വമേധയാ കേസെടുത്തു 
കോട്ടയം: കാഞ്ഞിരപ്പള്ളി പാറത്തോട് പൊടിമറ്റം പൂവത്തേട്ട് അഞ്ജു ഷാജിയുടെ മരണത്തിൽ സംസ്ഥാന വനിത കമീഷൻ സ്വമേധയാ കേസെടുത്തു. നിജസ്ഥിതി സംബന്ധിച്ച് ജില്ല പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് വനിത കമീഷൻ അംഗം ഇ.എം. രാധ അറിയിച്ചു. സംഭവത്തിൽ യുവജന കമീഷനും കേസെടുത്തു.

എെൻറ കൊച്ച് കോപ്പിയടിക്കില്ല, അവളെ മാനസികമായി പീഡിപ്പിച്ചു –പിതാവ്
കോട്ടയം: എെൻറ കൊച്ച് കോപ്പിയടിക്കില്ലെന്നും അവളെ പ്രിൻസിപ്പൽ അടക്കമുള്ളവർ  മാനസികമായി പീഡിപ്പിച്ചതാണെന്നും ചേർപ്പുങ്കലിൽ മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനി അഞ്ജുവിെൻറ പിതാവ് ഷാജി.  കോപ്പിയടിക്കില്ല സാറേ, അവൾ പഠിക്കുന്ന കോളജില്‍ ചോദിച്ചുനോക്ക്. നല്ല മാര്‍ക്കോടെയാ എല്ലാ പരീക്ഷയും പാസായത്. ആ കോളജിലെ മിടുക്കരായ അഞ്ചു വിദ്യാർഥിനികളിൽ ഒരാളാണ്. ഒരിക്കലും അവൾ കോപ്പിയടിക്കില്ല. കോപ്പിയടിച്ചെങ്കില്‍ കോപ്പിയടിച്ച പേപ്പര്‍ കാണിക്കാന്‍ പറഞ്ഞു. അതുപോലും കാണിച്ചില്ല.

ഹാൾ ടിക്കറ്റിൽ എഴുതിയെന്നാണ് പറയുന്നത്. അത് ആരെങ്കിലും വിശ്വസിക്കുമോ. പൊലീസുകാരും ഞങ്ങളെ പിന്തുണച്ചില്ല -മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ അഞ്ജുവിെൻറ മൃതദേഹം കോളജിന് മൂന്നുകിലോമീറ്റർ അകലെ ചെക്ക്ഡാമിന് സമീപത്തുനിന്നും ഫയർ ഫോഴ്സ് സംഘം തിങ്കളാഴ്ച കണ്ടെത്തിയ ശേഷവും വേർപാട്  വിശ്വസിക്കാനാവാത്ത അവസ്ഥയിൽ ഷാജി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.കാണാതായിട്ട് മൂന്നുദിവസമായില്ലേ. എന്നിട്ടും കോളജിലെ സി.സി ടി.വി പോലും പൊലീസ് നോക്കിയില്ല. ഞങ്ങള് പോയാ നോക്കിയത്. പരീക്ഷക്കിടെ അച്ചൻ(പ്രിൻസിപ്പൽ) പേപ്പര്‍ വലിച്ച് മേടിക്കുന്നത് സി.സി ടി.വിയിലുണ്ട്.

മുക്കാല്‍ മണിക്കൂർ കൊച്ച് അങ്ങനെയിരിക്കുന്നത് കാണാം. അധ്യാപകൻ പോലും അവളോട് മിണ്ടിയില്ല. കുട്ടിയെ ഒന്ന് കണ്ടുകിട്ടാന്‍ വേണ്ടിയായിരുന്നു ഈ നിമിഷം വരെ തിരച്ചില്‍. കോളജിനും  പ്രിന്‍സിപ്പലിനുമെതിരെ പരാതി നല്‍കും. കൂലിവേലക്കാരനാ ഞാന്‍. പണക്കാരനല്ല. ഒരു ക്ലാസിലും തോല്‍ക്കാതെ പഠിച്ച അവളായിരുന്നു ഞങ്ങൾക്ക് ആശ്രയമാവേണ്ടത്  - അലമുറയിട്ട് ആ പിതാവ് പറഞ്ഞു. അഞ്ജുവിനൊപ്പം പരീക്ഷ എഴുതാൻ ഇവിടെയെത്തിയവർക്കും വേർപാട് താങ്ങാൻ കഴിയുമായിരുന്നില്ല. പ്രിൻസിപ്പൽ വന്ന് ഉച്ചത്തിൽ സംസാരിച്ചെന്നും എഴുതിയിരുന്ന പേപ്പർ പിടിച്ചെടുത്ത് പുറത്തുപോകാൻ ആവശ്യപ്പെട്ടെന്നും കാഞ്ഞിരപ്പള്ളി സെൻറ് ആൻറണീസ് പാരലൽ കോളജിലെ വിദ്യാർഥികളായ അനന്തുവും വിഷ്ണുവും പറഞ്ഞു.

പ്രിൻസിപ്പലിെൻറ സമീപനം അവളെ വല്ലാതെ വേദനിപ്പിച്ചു. മുക്കാൽ മണിക്കൂർ അവിടെ ഇരുന്നിട്ടും പരീക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടീച്ചറും ഒന്നും സംസാരിച്ചില്ല. സങ്കടെപ്പട്ട് അവൾ ഇറങ്ങിയപ്പോഴും എങ്ങോട്ടുപോകുന്നുവെന്ന് പോലും ചോദിച്ചില്ല -നിറകണ്ണുകളോടെ വിഷ്ണുവും  അനന്തുവും പറഞ്ഞു. മാതാവും അടുത്ത ബന്ധുക്കളും അഞ്ജുവിെൻറ മണർകാടുള്ള  സഹോദരിയുടെ വസതിയിലായിരുന്നു.

ആരോപണങ്ങൾ നിഷേധിച്ച് കോളജ് അധികൃതർ
കോട്ടയം: കോട്ടയം: അഞ്ജുവിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് ചേർപ്പുങ്കൽ ബി.വി.എം ഹോളിക്രോസ് കോളജ് അധികൃതർ. വിദ്യാർഥിനി പാഠഭാഗങ്ങൾ പകർത്തിക്കൊണ്ടുവന്ന ഹാൾ ടിക്കറ്റും പരീക്ഷ ഡ്യൂട്ടിയിലുള്ള അധ്യാപകെൻറ നിർദേശപ്രകാരം പ്രിൻസിപ്പൽ ഇത് പിടിച്ചെടുക്കുന്നതിെൻറ സി.സി ടി.വി ദൃശ്യങ്ങളും അധികൃതർ വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടു.

കാഞ്ഞിരപ്പള്ളിയിലെ പ്രൈവറ്റ് കോളജിൽ ബിരുദ വിദ്യാർഥിനിയായ അഞ്ജു ഷാജി പരീക്ഷയെഴുതാൻ മാത്രമാണ് ഇവിടെ എത്തിയതെന്നും കുട്ടിയുടെ കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും അധികൃതർ പറഞ്ഞു.  ശനിയാഴ്ച ഒന്നരക്ക് പരീക്ഷ ഹാളിൽ എത്തിയ അഞ്ജുവിെൻറ ഹാൾടിക്കറ്റ് അധ്യാപകൻ പരിശോധിച്ചു. അതിെൻറ മറുഭാഗത്ത് പരീക്ഷയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ പെൻസിൽകൊണ്ട് എഴുതിയിരുന്നു. ഇത് ഉത്തരക്കടലാസിൽ പകർത്തിയെന്ന് ബോധ്യമായതോടെ അധ്യാപകൻ ഉത്തരക്കടലാസുകൾ തിരികെവാങ്ങി. ഒരുമണിക്കൂറിനുശേഷം പ്രിൻസിപ്പലിനെ കാണാൻ നിർദേശിച്ചു. ഇതിനിടെ പതിവ് പരിശോധനക്ക് ക്ലാസിലെത്തിയ പ്രിൻസിപ്പലിനോട് അധ്യാപകൻ വിവരം പറഞ്ഞു. പരീക്ഷ കഴിഞ്ഞ് തന്നെ വന്നുകാണാനും നിർദേശിച്ചു. 

ഒരുമണിക്കൂറിനുശേഷം ക്ലാസിൽനിന്ന് ഇറങ്ങിയ അഞ്ജു പ്രിൻസിപ്പലിനെ കാണാതെ നേരെ ചേർപ്പുങ്കൽ പാലത്തിലേക്ക് പോയെന്നും പിന്നീടുണ്ടായ കാര്യങ്ങൾ പൊലീസിൽ നിന്നാണ് അറിയുന്നതെന്നും കോളജ് അധികൃതർ വ്യക്തമാക്കി. അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചിട്ടില്ല. കോളജിലെ സി.സി ടി.വി ദൃശ്യങ്ങളും ഒപ്പമിരുന്ന വിദ്യാർഥികളുടെ മൊഴിയും ഇതിന് തെളിവാണെന്നും ആത്മഹത്യയിൽ കോളജിന് ഒരുപങ്കുമിെല്ലന്നും വൈസ് പ്രിൻസിപ്പൽ ലജു കെ. ജോയി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കാഞ്ഞിരപ്പള്ളി  പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കുട്ടി ചേർപ്പുങ്കൽ പാലത്തിൽനിന്ന് മീനച്ചിലാറ്റിലേക്ക് ചാടുകയായിരുെന്നന്നും രണ്ടുദിവസം തിരച്ചിൽ നടത്തിയെന്നും പൊലീസ് അറിയിച്ചു. പൊലീസ് സഹായിച്ചില്ലെന്ന് പിതാവ് ഷാജി ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student deathAnju Joshicherpunkal
News Summary - Anju Joshi Death Case -Kerala News
Next Story