പിറന്നാളാഘോഷത്തിനിടെ പീഡനം: സ്ത്രീകൾക്കും പങ്ക്
text_fieldsകൊല്ലം: സുഹൃത്തിെൻറ പിറന്നാളാഘോഷത്തിനിടെ കൊട്ടിയം സ്വദേശിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ സ്ത്രീകൾക്കും പങ്കുള്ളതായി സൂചന. ചടങ്ങിലേക്ക് പെൺകുട്ടിയെ കൂട്ടിെക്കാണ്ടുപോയ കടപ്പാക്കട സ്വദേശിനി നഗ്നചിത്രങ്ങെളടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലുള്ളതാണ്. വ്യാഴാഴ്ച കടപ്പാക്കട സ്വദേശിനിയെ പൊലീസ് ചോദ്യംചെയ്തു. യുവാവിനൊപ്പം നഗ്നഫോട്ടോ എടുത്ത ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലാണ് കടപ്പാക്കട സ്വദേശിനിക്കെതിരെ കേസുള്ളത്. ഏഴുമാസം മുമ്പ് മുണ്ടയ്ക്കലിലെ വീട്ടിൽ നടന്ന പിറന്നാളാഘോഷചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായത്.
കടപ്പാക്കട സ്വദേശിനിയുടെ സുഹൃത്തുക്കളായ രണ്ട് യുവാക്കൾ പീഡിപ്പിച്ചെന്നാണ് പരാതി. മദ്യം കഴിച്ചിരുന്ന ഇവർ, തന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. ഹ്രസ്വചിത്രേത്തക്കാൾ നല്ലത് സീരിയലാണെന്ന് ഇവർ പറഞ്ഞിരുന്നു. സീരിയലിൽ വേഷം തരാമെന്ന് പറഞ്ഞാണ് പീഡിപ്പിച്ചതെന്ന് പരാതിയിലുണ്ട്. കേസിൽ രണ്ടാം പ്രതിയായ കൊല്ലം സ്വദേശി ഒളിവിലാണ്. വീടിെൻറ സൂക്ഷിപ്പുകാരനാണ് മൂന്നാം പ്രതി. കേസിൽ അറസ്റ്റിലായ നെടുമ്പന സ്വദേശി കുളപ്പാടം പുളിവിള വീട്ടിൽ ഫൈസലിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. റിമാൻഡിലുള്ള ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ ഈസ്റ്റ് പൊലീസ് വെള്ളിയാഴ്ച കോടതിയിൽ അപേക്ഷ നൽകും. ഏഴുമാസം മുമ്പുനടന്ന സംഭവത്തെക്കുറിച്ച് അടുത്തിടെ ഒരു യുവതി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
പീഡനദൃശ്യങ്ങൾ അടക്കം പുറത്തുവരുമെന്ന ഭീഷണിയും ഉണ്ടായതോടെയാണ് പെൺകുട്ടി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. സംഭവത്തിൽ സെക്സ് റാക്കറ്റിന് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ യുവതിക്ക് ഇത്തരത്തിൽ ബന്ധങ്ങളുള്ളതിനാലാണ് ആ വഴിക്ക് പൊലീസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.