Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാച്ചിറയിൽ നിന്ന്...

ഒാച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കണ്ടെത്തി

text_fields
bookmark_border
ഒാച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കണ്ടെത്തി
cancel


ഓച്ചിറ: ഒാച്ചിറയിൽനിന്ന് കാണാതായ രാജസ്ഥാനി പെൺകുട്ടിയെ പൊലീസ് മുംെബെയിൽ കെ ണ്ടത്തി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിലെ ഒന്നാംപ്രതി മേമന തെക്ക് കന്നിട്ട യിൽ മുഹമ്മദ് റോഷനൊപ്പമാണ് (20) പെൺകുട്ടിയെ കണ്ടെതിയത്. പനവേലി റെയിൽവേ സ്റ്റേഷന ് സമീപമുള്ള ചേരിയിൽനിന്ന് ചൊവ്വാഴ്ച രാവിലെ പത്തോടെ ഓച്ചിറ എസ്.ഐ ശിവകുമാറിെൻറ ന േതൃത്വത്തിലെ പൊലീസ് സംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ചേരിയിലെ ഒറ്റമുറി ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു. പനവേലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിസ്റ്റ് വാറൻറ് വാങ്ങിയശേഷം രണ്ടുദിവസത്തിനകം കേരളത്തിലേക്ക് കൊണ്ടുവരും.

തുടർന്ന് പെൺകുട്ടിയെ വിദഗ്ധ വൈദ്യപരിശോധനക്ക് വിധേയമാക്കും. പെൺകുട്ടിയുടെ പ്രായവുമായി ബന്ധപ്പെട്ട് സംശയം നിലനിൽക്കുന്നതിനാൽ കൂടുതൽ അന്വഷണം വേണ്ടിവരുമെന്ന് സി.ഐ ബി. സജികുമാർ പറഞ്ഞു. മുംെബെയിൽനിന്ന് കഴിഞ്ഞദിവസം മേമനയിലുള്ള സുഹൃത്തിനെ മുഹമ്മദ് റോഷൻ വിളിച്ചിരുന്നതായി സൈബർ സെൽ കണ്ടെത്തി. ഈ സുഹൃത്തിനെ ഒപ്പംകൂട്ടി ഒരുസംഘം പൊലീസ് മുംബൈക്ക് തിരിച്ചു. ബംഗളൂരുവിലും രാജസ്ഥാനിലുമുണ്ടായിരുന്ന പൊലീസ് സംഘവും മുംബൈയിലെത്തി.

കരിമ്പ് ജ്യൂസ് കടയിൽ താൽക്കാലിക ജോലിചെയ്യുകയായിരുന്നു മുഹമ്മദ് റോഷൻ.നാട്ടിൽനിന്ന് കടന്ന ഇരുവരും എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് ബംഗളൂരുവിലേക്കാണ് ആദ്യം പോയത്. പൊലീസ് പിന്തുടരുന്നെന്ന് മനസ്സിലാക്കിയതോടെ രജസ്ഥാനിലേക്കും തുടർന്ന് മുംൈബയിലേക്കും പോവുകയായിരുന്നു.

പെൺകുട്ടിയും റോഷനും പൻവേലിലുണ്ടെന്ന് പൊലീസിന് ദിവസങ്ങൾക്കുമുമ്പ് വിവരം ലഭിച്ചിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ അേന്വഷണസംഘം അവിടെ താമസിച്ച് നിരീക്ഷിച്ചുവരികയായിരുന്നു. തട്ടിക്കൊണ്ടുപോയതല്ലെന്നും പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിവന്നതാണെന്നും റോഷൻ മാധ്യമങ്ങേളാട് വ്യക്തമാക്കി. കരുനാഗപ്പള്ളി എ.സി.പി അരുൺരാജ്, സി.ഐ സജികുമാർ, എസ്.ഐമാരായ ശിവകുമാർ, സാബു, എ.എസ്.ഐമാരായ ഷാഫി, ശ്രീകുമാർ, സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ 18നാണ് കാറിലെത്തിയ നാലംഗസംഘം പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത്. സംഭവുമായി ബന്ധപ്പെട്ട് ഓച്ചിറ പായിക്കുഴി മോഴൂർത്തറയിൽ പ്യാരി (19), ചങ്ങൻകുങ്ങര തണ്ടാശേരിൽ തെക്കതിൽ വിപിൻ (20), പായിക്കുഴി കുറ്റീത്തറയിൽ അനന്തു (20) എന്നിവരെ കോടതി റിമാൻഡ് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsKollam NewsRajasthani Girlmalayalam newsOachira
News Summary - kollam oachira girl- kerala news
Next Story