Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതി ബഹിഷ്കരണത്തെ...

കോടതി ബഹിഷ്കരണത്തെ ചൊല്ലി അഭിഭാഷകർ തമ്മിൽ സംഘർഷം; രണ്ട് പേർക്ക് പരിക്ക്

text_fields
bookmark_border
കോടതി ബഹിഷ്കരണത്തെ ചൊല്ലി അഭിഭാഷകർ തമ്മിൽ സംഘർഷം; രണ്ട് പേർക്ക് പരിക്ക്
cancel

കൊല്ലം: കോടതി നടപടികൾ ബഹിഷ്കരിക്കുന്നതിനെ ചൊല്ലി അഭിഭാഷകർ ചേരി തിരിഞ്ഞ് വാക്കേറ്റം. സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച കൊല്ലം കോടതി വളപ്പിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ കേരള ബാർ കൗൺസിൽ ചെയർമാൻ എ. ഷാനവാസ് ഖാൻ ഉൾെപ്പടെ 30 പേരെ അസോസിയേഷനിൽനിന്ന് സസ്പെൻഡ് ചെയ്തു. സംഘർഷത്തിൽ പരിക്കേറ്റ ആണ്ടാമുക്കം റിയാസ്, അനസ് മേവറം എന്നിവർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.


ഇൗ മാസം 14നു നടന്ന ലോക് അദാലത്തിലുണ്ടായ പ്രശ്നങ്ങളാണ് ശനിയാഴ്ച സംഘർഷത്തിനിടയാക്കിയത്. അഭിഭാഷകരെ ഒഴിവാക്കി കേസുകൾ നേരിട്ട് തീർപ്പാക്കുന്നുവെന്നായിരുന്നു പരാതി. ലോക് അദാലത്ത് ബഹിഷ്കരിക്കാൻ അസോസിയേഷൻ തീരുമാനിച്ചെങ്കിലും ജില്ല ജഡ്ജിയുടെ നേതൃത്വത്തിൽ അദാലത്ത് നടത്തി. അഭിഭാഷകരുടെ പ്രതിഷേധത്തെ തുടർന്ന് അദാലത്ത് തടസ്സപ്പെട്ടു.

തുടർന്ന് 18ന് ചേർന്ന അസോസിയേഷൻ യോഗത്തിൽ ശനിയാഴ്ചത്തെ കോടതി നടപടി ബഹിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത് അവഗണിച്ച് ഇരുപതോളം അഭിഭാഷകർ കോടതിയിൽ ഹാജരായതാണ് സംഘർഷത്തിലെത്തിയത്.

ലോേയഴ്സ് യൂനിയൻ പ്രവർത്തകർ ബാർ അസോസിയേഷൻ ഹാളിൽ കയറാൻ ശ്രമിച്ചപ്പോൾ എതിർവിഭാഗം തടഞ്ഞു. വാക്കേറ്റവും കൈയാങ്കളിയും സംഘർഷത്തിലെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ബാർ അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗം ചേർന്നാണ് 30 പേരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. അടിയന്തര പൊതുയോഗം ഡയറക്ടർ ബോർഡിെൻറ തീരുമാനത്തിന് അംഗീകാരം നൽകി.
അഭിഭാഷകരെ മർദിച്ചതിൽ ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ വെസ്റ്റ് പൊലീസ് കേസെടുത്തു.

ബാർ കൗൺസിൽ ചെയർമാൻ ഇ. ഷാനവാസ് ഖാൻ, ജില്ല ഗവ. പ്ലീഡർ ആർ. സേതുനാഥൻപിള്ള, പു.ക.സ ജില്ല സെക്രട്ടറി ഡി. സുരേഷ്കുമാർ, ശിശുക്ഷേമ സമിതി ചെയർമാൻ കെ.പി. സജീനാഥ്, മുതിർന്ന അഭിഭാഷകരായ പാരിപ്പള്ളി രവീന്ദ്രൻ, ജി. മോഹൻരാജ്, മുൻ ഡിവൈ.എസ്.പി സി.ജി. സുരേഷ്കുമാർ എന്നിവരുൾെപ്പടെയുള്ളവർക്കാണ് സസ്പെൻഷൻ. സി.പി.എം അനുഭാവ സംഘടനയായ ഓൾ ഇന്ത്യ േലായേഴ്സ് യൂനിയൻ നേതാക്കളും പ്രവർത്തകരുമാണ് സസ്പെൻഷനിലായവരിൽ ഭൂരിഭാഗവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollam courtadvocate clash
News Summary - kollam-court clash-kerala news
Next Story