Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം കലക്ട്രേറ്റ് ബോംബ് സ്ഫോടന കേസില്‍ വിധി ഇന്ന്

text_fields
bookmark_border
സ്ഫോടനം എട്ട് വർഷങ്ങൾക്ക് മുമ്പ്
Kollam Collectorate bomb blast case
cancel

കൊല്ലം: കൊല്ലം കലക്ടറേറ്റ് ബോംബ് സ്ഫോടന കേസിൽ ഇന്ന് വിധി. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. എട്ട് വർഷങ്ങൾക്ക് മുമ്പാണ് കലക്ടറേറ്റ് വളപ്പിൽ സ്ഫോടനം നടന്നത്. നിരോധിത സംഘടനയായ ബേസ് മൂവ്മെന്‍റിന്‍റെ പ്രവർത്തകരായ അബ്ബാസ് അലി, ദാവൂദ് സുലൈമാൻ, ശംസൂൺ കരീം രാജ, ഷംസുദ്ദീൻ, മുഹമ്മദ് അയൂബ് എന്നിവരാണ് കേസിലെ പ്രതികൾ.

പ്രതികളെ കോടതിയിൽ നേരിട്ട് ഹാജരാക്കും. അഞ്ചാംപ്രതി മുഹമ്മദ്‌ അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. പ്രതികൾക്കെതിരെ യു.എ.പി.എ, ക്രിമിനൽ ഗൂഢാലോചന, കൊലപാതകശ്രമം, സ്ഫോടകവസ്തു നിയമം എന്നീ വകുപ്പുകൾ ചേർത്താണ്‌ കേസെടുത്തത്‌. 161 രേഖകളും 26 തൊണ്ടിമുതലുകളും ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയത്.

2016 ജൂൺ 15നായിരുന്നു കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന തൊഴിൽ വകുപ്പിന്റെ ഉപയോഗശൂന്യമായ ജീപ്പിൽ പ്രതികൾ ബോംബ് വെച്ചത്. സംഭവത്തിന് ഒരാഴ്ച മുമ്പ് കരിംരാജ എത്തി കലക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും വിഡിയോകളും പകർത്തിയിരുന്നു. ചിത്രങ്ങളുമായി മധുരയിലെത്തി മറ്റ് നാലുപേരുമായി ചേർന്ന് സ്ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നു. സ്ഫോടനം നടന്ന ദിവസം രാവിലെ തെങ്കാശിയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കരിംരാജ ബോംബുമായി കൊല്ലത്തെത്തി. ഇയാൾ തനിച്ചാണ് ജീപ്പിൽ ബോംബ് വെച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. കേരള പൊലീസ് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ആന്ധ്രയിലെ സ്ഫോടനക്കേസ് അന്വേഷണത്തിനിടെ എൻ.ഐ.എ സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ഫോടക വസ്തു ജീപ്പിൽ വെച്ച ശഷം കരിംരാജ തിരികെ ബസ്സ്റ്റാൻഡിലേക്ക് യാത്ര ചെയ്ത ഓട്ടോയുടെ ഡ്രൈവർ, സംഭവത്തിൽ പരിക്കേറ്റവർ, ഈ സമയം കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്നവർ, അന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് കേസിലെ സാക്ഷികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Verdict in Kollam Collectorate bomb blast case today
Next Story