കൊല്ലത്ത് മദ്യലഹരിയിൽ യുവാവ് സുഹൃത്തിനെ അടിച്ചു കൊന്നു
text_fieldsകൊല്ലം: കുരീപ്പുഴയിൽ മദ്യലഹരിയിൽ യുവാവ് സുഹൃത്തിനെ അടിച്ചു കൊന്നു. കുരീപ്പുഴ തണ്ടേക്കാട് മാർസലിൻ്റെ മകൻ ജോസ് മാർസലിനാണ് (34) കൊല്ലപ്പെട്ടത്. പ്രതി ശിവപ്രശാന്ത്(30) അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ബുധനാഴ്ച രാത്രി ഇവർ തമ്മിൽ മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ പ്രശാന്തിനെ ജോസ് കളിയാക്കിയിരുന്നു. ഇതു ഇരുവരും തമ്മിൽ തർക്കമുണ്ടാക്കാൻ ഇടയാക്കി.
തുടർന്ന് ഇരുവരും പിരിഞ്ഞ് പോയെങ്കിലും രാത്രി 10.45ന് വീട്ടിൽ ചോറുകഴിക്കുകയായിരുന്ന ജോസിനെ ജോലിയുടെ കാര്യം പറയാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് വിളിച്ചിറക്കുകയായിരുന്നു. കുറച്ച് ദൂരം മാറി നിന്ന് സംസാരിച്ച ശേഷം വീണ്ടും ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ആദ്യം ജോസ് പ്രശാന്തിനെ അടിച്ചതായും തുടർന്ന് പ്രശാന്ത് ജോസിനെ മുഖത്ത് അടിച്ചതായും നിലത്ത് വീണപ്പോൾ ചവിട്ടിയതായും ദൃക്സാക്ഷികൾ പറഞ്ഞു.
അടിയേറ്റ് വീണ ജോസിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമീപത്തെ വീട്ടിലെ സി.സി.ടി.വിയിൽ കൊലപാതക ദ്യശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അഞ്ചാലുംമൂട് സി.ഐ. കെ.അനിൽകുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കുകയും ജോസിൻ്റെ മാതാപിതാക്കളുടെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
പ്രശാന്തും ജോസും തമ്മിൽ അടുത്ത സുഹൃത്തുക്കളായിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് കൈയാങ്കളിയിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് സൂചന. പോസ്റ്റ്മോർട്ടത്തിന് ശേഷം ജോസിെൻറ മൃതദേഹം വൈകിട്ട് നാലിന് കുരീപ്പുഴ പള്ളിയിൽ സംസ്കരിക്കും.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.