Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസര്‍ക്കാര്‍...

സര്‍ക്കാര്‍ അഭിഭാഷകന്‍െറ നീതി നിര്‍വഹണം പരിശോധിക്കപ്പെടണം –കോടിയേരി

text_fields
bookmark_border
സര്‍ക്കാര്‍ അഭിഭാഷകന്‍െറ നീതി നിര്‍വഹണം പരിശോധിക്കപ്പെടണം –കോടിയേരി
cancel

തൃശൂര്‍: തൊടുപുഴ സെഷന്‍സ് കോടതിയില്‍ മന്ത്രി എം.എം. മണി നല്‍കിയ വിടുതല്‍ ഹരജി തള്ളണമെന്ന് വാദിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍െറ നീതി നിര്‍വഹണം പരിശോധിക്കപ്പെടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് നിയമിച്ച സ്പെഷല്‍ പ്രോസിക്യൂട്ടറാണ് ഹരജി തള്ളണമെന്ന് വാദിച്ചത്. അദ്ദേഹം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് കൂടിയാണ്. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നിട്ടും അദ്ദേഹത്തെ മാറ്റിയില്ളെന്നു മാത്രം. മണിക്കെതിരെ പുതിയ കേസൊന്നുമില്ളെന്നും അദ്ദേഹം രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം അപ്രസക്തമാണെന്നും കോടിയേരി തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒരു പ്രസംഗത്തിന്‍െറ പേരിലാണ് അഞ്ചേരി ബേബി വധക്കേസില്‍ മണിക്കെതിരെ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് കേസെടുത്തത്. മറ്റൊരു കേസിലും (ബാലു വധക്കേസ്) തുടരന്വേഷണം നടത്താന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിനെതിരെ മണി ഹൈകോടതിയെ സമീപിച്ചപ്പോള്‍ ഒരു പ്രസംഗത്തിന്‍െറ പേരില്‍ ഇത്തരം കേസെടുക്കാന്‍ പറ്റില്ളെന്നും മറ്റ് തെളിവുകള്‍ വേണമെന്നും പറഞ്ഞ് അനുകൂല വിധിയുണ്ടായി. യു.ഡി.എഫ് സര്‍ക്കാര്‍ അതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ ഹൈകോടതി വിധി ശരിവെക്കുകയാണ് ചെയ്തത്.

ബാലു വധക്കേസിലെ സുപ്രീംകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ബേബി വധക്കേസില്‍ തന്നെ ഉള്‍പ്പെടുത്തിയ നടപടി ശരിയല്ളെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് ഇപ്പോള്‍ സെഷന്‍സ് കോടതി നിരാകരിച്ചത്. എന്ത് വേണമെന്ന് നിയമ വിദഗ്ധരുമായി ആലോചിച്ച് പാര്‍ട്ടി നീങ്ങും.
മണി നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഈ കേസിന്‍െറ കാര്യം പറഞ്ഞിട്ടുണ്ട്. എം.എല്‍.എ ആയപ്പോഴും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴും കേസുണ്ട്. പുതുതായി ഒന്നുമില്ല. അദ്ദേഹത്തിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ ഒരു തടസ്സവുമില്ളെന്നും കോടിയേരി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishan
News Summary - Kodiyeri Balakrishnan
Next Story