കൊടിയത്തൂർ പഞ്ചായത്ത്: ഒൗദ്യോഗിക വാഹന ദുരുപയോഗം കോവിഡ്കാല ഉത്തരവിെൻറ മറവിൽ
text_fieldsകോഴിക്കോട്: കൊടിയത്തൂർ പഞ്ചായത്ത് സെക്രട്ടറി ഒൗദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നത് പഞ്ചായത്ത് ഡയറക്ടറുടെ കോവിഡ്കാല ഉത്തരവിെൻറ മറവിൽ. 2020 ഏപ്രിൽ 28ന് ഇറങ്ങിയ ഉത്തരവാണ് സെക്രട്ടറിയുടെ തെറ്റായ നടപടിയെ ന്യായീകരിക്കാൻ പഞ്ചായത്ത് മുന്നോട്ടുവെക്കുന്നത്. കോവിഡ് കാലത്ത് പൊതുഗതാഗതം ലഭ്യമല്ലാത്തതിനാൽ ഒാഫിസിെൻറ സുഗമമായ നടത്തിപ്പിന് ഒൗദ്യോഗിക വാഹനം ഉപയോഗിക്കാമെന്നായിരുന്നു ഉത്തരവിൽ വ്യക്തമാക്കിയത്. ഇൗ ഉത്തരവ് പേക്ഷ പഞ്ചായത്ത് പരിധിക്കുള്ളിലാണ്. അതുതന്നെ ഉദ്യോഗസ്ഥർക്ക് സ്ഥിരമായി വീട്ടിൽനിന്ന് ഒാഫിസിലേക്ക് വരാനും തിരിച്ചുപോവാനുമുള്ള അനുമതിയല്ല.
സെക്രട്ടറിക്ക് ആരോഗ്യപരമായ പ്രയാസങ്ങൾ ഉള്ളതിനാലാണ് പെരുമണ്ണ വരെ പോയി അദ്ദേഹത്തെ കൂട്ടിവരുന്നത് എന്നായിരുന്നു പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ആദ്യം വിശദീകരിച്ചത്. എന്നാൽ, ‘മാധ്യമം’ വാർത്ത വിവാദമായതോടെയാണ് പുതിയ വിശദീകരണവുമായി പഞ്ചായത്ത് രംഗത്തുവന്നിരിക്കുന്നത്. പ്രതിദിനം 60 കിലോമീറ്ററാണ് സെക്രട്ടറിയെ ജോലിക്ക് കൊണ്ടുവരാനും തിരിച്ചെത്തിക്കാനും കൊടിയത്തൂർ പഞ്ചായത്ത് അനധികൃതമായി വാഹനം ഒാടിക്കുന്നത്. ലിറ്റർ ഡീസലിന് ഏഴു കിലോമീറ്റർ മാത്രം ഇന്ധനക്ഷമതയുള്ള വണ്ടിയാണ് ഇങ്ങനെ ദുരുപയോഗം ചെയ്യുന്നത്.
പഞ്ചായത്ത് സെക്രട്ടറിയുടെ വാഹന ഉപയോഗം ചട്ടവിരുദ്ധം –വകുപ്പ് ഡയറക്ടർ
തിരുവനന്തപുരം: കൊടിയത്തൂർ പഞ്ചായത്ത് സെക്രട്ടറി ഒൗദ്യോഗിക വാഹനം ജോലിക്ക് വരാനും തിരിച്ചുപോകാനും ഉപയോഗിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്ന്് പഞ്ചായത്ത്് ഡയറക്ടർ ഡോ. പി.കെ. ജയശ്രീ. ഇതുസംബന്ധിച്ച ‘മാധ്യമം’ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ. സെക്രട്ടറി പഞ്ചായത്തിെൻറ എട്ടു കിലോമീറ്റർ പരിധിക്കുള്ളിലാണ് താമസിക്കേണ്ടത്. പതിവായി സെക്രട്ടറിയെ ജോലിക്ക് കൊണ്ടുവരാനും തിരിച്ചെത്തിക്കാനും ഉപയോഗിക്കാൻ അനുമതിയില്ല. കോവിഡ് പശ്ചാത്തലത്തിൽ വാഹനമുപയോഗിക്കാൻ ഇളവ് അനുവദിച്ചത് പതിവായ സ്വകാര്യ ഉപയോഗത്തിനല്ലെന്നും ഡയറക്ടർ ഡോ. ജയശ്രീ വ്യക്തമാക്കി. ഇതുസംബന്ധിച്ച് പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് ഡിസ്ട്രിക്ട് ഫിനാൻസ് ഇൻസ്പെക്ടിങ് വിഭാഗം അറിയിച്ചു.
വാർത്ത അപഹാസ്യമെന്ന് കൊടിയത്തൂർ പഞ്ചായത്ത്
കൊടിയത്തൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ നിൽക്കുന്ന പഞ്ചായത്ത് ജീവനക്കാരുടെ മനോവീര്യം തകർക്കാനുള്ള ‘മാധ്യമം’ പത്രത്തിെൻറ ശ്രമം അപഹാസ്യമാണെന്ന് കൊടിയത്തൂർ പഞ്ചായത്ത് വാർത്തക്കുറിപ്പിൽ പറഞ്ഞു. ‘ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത് കൊടിയത്തൂർ പഞ്ചായത്ത് സെക്രട്ടറി’ എന്ന വാർത്തയെ തുടർന്നാണ് പ്രതികരണം. കോവിഡിെൻറ പ്രത്യേക സാഹചര്യത്തിെൻറ ഗൗരവം പരിഗണിച്ച് വാഹനം ജീവനക്കാർക്ക് വിനിയോഗിക്കാൻ 28.4.2020ന് പഞ്ചായത്ത് ഡയറക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സെക്രട്ടറി എല്ലാ ദിവസങ്ങളിലും ഓഫിസിലെത്തിയിരുന്നു. പൊതുഗതാഗതം ഇല്ലാത്തതും കനത്ത മഴയും ശാരീരിക അവശതകളുംമൂലം ജീവനക്കാർ എപ്പോഴെങ്കിലും പഞ്ചായത്ത് വാഹനം ഉപയോഗിക്കുന്നത് മേൽ ഉത്തരവനുസരിച്ചാണ്. സത്യസന്ധമായും ആത്മാർഥമായും പ്രവർത്തിക്കുന്ന ജീവനക്കാരെ അപമാനിക്കരുതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ലയും വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥും ആവശ്യപ്പെട്ടു.
അപകീർത്തികരമായ വാർത്ത നൽകിയതിൽ പഞ്ചായത്ത് സ്റ്റാഫ് കൗൺസിൽ പ്രതിഷേധിച്ചു. സ്റ്റാഫ് സെക്രട്ടറി രൂപേഷ്, ഹെഡ് ക്ലർക്ക് സുമ, അസി. സെക്രട്ടറി പ്രിൻസിയ, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.