ആരോരുമില്ലാത്ത വയോധികയെ ചേർത്തുപിടിച്ച് പീസ്വാലി
text_fieldsമൂവാറ്റുപുഴ: വളർത്തുമകളും കൈവിട്ട്, രോഗങ്ങൾ ഒന്നൊന്നായി തളർത്തിയ വയോധികക്ക് ഒടുവിൽ പീസ്വാലി തണലായി. കഴിഞ്ഞ നാലുമാസമായി സഹായത്തിന് ആളില്ലാതെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ മംഗലത്ത് ഏലിയാമ്മക്കാണ് പീസ്വാലി തുണയായത്.
മൂന്നര മാസം മുമ്പുണ്ടായ വീഴ്ചയില്‍ വലതുകാലിന് പരിക്കേറ്റതോടെയാണ് ഏലിയാമ്മയുടെ കഷ്ടകാലം ആരംഭിച്ചത്. ജനറല്‍ ആശുപത്രിയില്‍ ഓര്‍ത്തോ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഏലിയാമ്മയെ പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ല.
പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത ഏലിയാമ്മക്ക് ആശുപത്രിയില്‍ വിവിധ സംഘടനകള്‍ നല്കുന്ന ഭക്ഷണപ്പൊതികളായിരുന്നു ഏക ആശ്വാസം.
കാലിന് ഓപറേഷന് നിർദേശിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം ആരംഭിക്കുന്നതിനിെടയാണ് കോവിഡ് 19 മഹാമാരി പടർന്നത്. ഏലിയാമ്മയുടെ നിസ്സഹായാവസ്ഥ ആശുപത്രിയിലെ രോഗികള്‍ എല്‍ദോ എബ്രഹാം എം.എല്‍.എയെ അറിയിച്ചതോടെ എം.എല്‍.എ ആശുപത്രിയില്‍ നേരിെട്ടത്തി ഏലിയാമ്മയുടെ ദുരവസ്ഥ മനസ്സിലാക്കി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്തിച്ചു. തിരികെയെത്തുമ്പോൾ ഏലിയാമ്മയെ പീസ്വാലിയിൽ പ്രവേശിപ്പിക്കാമോയെന്ന എം.എൽ.എയുടെ അഭ്യർഥന സ്ഥല പരിമിതിക്കിടയിലും അനുഭാവത്തോടെയാണ് പരിഗണിച്ചത്.
മെഡിക്കൽ കോളജിലെ ചികിത്സക്കുശേഷം ചൊവ്വാഴ്ച വൈകീട്ട് എം.എൽ.എ ഓഫിസിലെത്തിയ വയോധികയെ പീസ്വാലി ഭാരവാഹികൾ ഏറ്റെടുക്കുകയായിരുന്നു.
കോവിഡ് മുൻകരുതൽ പ്രമാണിച്ച് പീസ്വാലിയിലേക്ക് പുറമെനിന്നുള്ളവർക്ക് പ്രവേശനം വിലക്കിയതിനാലാണ് ഓഫിസിലെത്തി എം.എൽ.എയുടെ സാന്നിധ്യത്തിൽ മാനേജർ സി.എം. ഷാജുദ്ദീൻ, എൻ.കെ. മുജീബ് റഹ്മാൻ, സ്റ്റാഫ് നഴ്സ് ശ്രുതി എന്നിവർ ചേർന്ന് ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.