സമ്പാദ്യമെല്ലാം കടലെടുത്തു; ജീവിതം വഴിമുട്ടി ഒരു കുടുംബം
text_fieldsപള്ളുരുത്തി: മുമ്പെങ്ങുമില്ലാത്ത വിധം കടൽ കലി തുള്ളിയപ്പോൾ പൊള്ളയിൽ ആൻറണി ഫ്രാൻസിസിനും കുടുംബത്തിനും നഷ്ടമായത് ചോരനീരാക്കിയുണ്ടാക്കിയ സമ്പാദ്യം. ചെല്ലാനം കണ്ടക്കടവിൽ പുറമ്പോക്ക് ഭൂമിയിൽ ഭാര്യ മേരിയുടെ കൂടി അധ്വാനത്തിെൻറ ഫലമായി ഉണ്ടാക്കിയെടുത്ത വീടാണ് കടൽ കൊണ്ടുപോയത്.
വീട്ടുപകരണങ്ങളും വസ്ത്രങ്ങളും എല്ലാം കടലെടുത്തതോടെ ജീവിതത്തിനുമുന്നിൽ പകച്ചുനിൽക്കുകയാണിവർ. റവന്യൂ അധികൃതർ താൽക്കാലികമായി ഏർപ്പാടാക്കിയ അംഗൻവാടി കെട്ടിടത്തിൽ കഴിയുകയാണ് ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം. വള്ളത്തിൽ മത്സ്യബന്ധന ജോലിക്ക് പോകുന്ന ആൻറണിക്ക് ശാരീരിക ബുദ്ധിമുട്ട് മൂലം പലപ്പോഴും ജോലിക്ക് പോകാൻ കഴിയാറില്ല. കോവിഡിനെ തുടർന്ന് മത്സ്യബന്ധനം ഇല്ലാതായതോടെ നിലവിലെ വരുമാനവും നിലച്ചു. ഇതിനിടെയാണ് വീടും ഉപകരണങ്ങളും കടൽ കൊണ്ടുപോയത്. കെ.സി.വൈ.എം ഫോർമർ ലീഡേഴ്സ് അലയൻസ് ഭാരവാഹിയായ ജോളി പവേലിെൻറ നേതൃത്വത്തിൽ ഇവർക്ക് വസ്ത്രങ്ങൾ നൽകി. സ്വന്തമായി സ്ഥലമുണ്ടെങ്കിൽ വീടുവെച്ച് നൽകാൻ സന്നദ്ധരായി ചിലർ രംഗത്ത് വന്നിട്ടുണ്ട്.
പഞ്ചായത്ത് വിചാരിച്ചാൽ ഇവർക്ക് അംഗൻവാടിയുടെ സമീപത്ത് തന്നെ സ്ഥലം അനുവദിക്കാൻ കഴിയും. 50 സെേൻറാളം ഭൂമിയിലാണ് അംഗൻവാടി. ഇതിൽ മൂന്ന് സെൻറ് അനുവദിച്ചാൽ സ്വന്തമായി കിടപ്പാടമെന്ന സ്വപ്നം പൂവണിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.