Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎടവനക്കാട്ട്...

എടവനക്കാട്ട് കടൽക്ഷോഭം രൂക്ഷം; നിരവധി വീടുകളും റോഡുകളും മുങ്ങി 

text_fields
bookmark_border
edavanakkadu1
cancel
camera_alt???????????? ???????? ?????????? ????????????? ???????? ????????? ??????? ??????????????????? ???????? ??????? ???????????????????????????? ????????????? ?????????????????

എടവനക്കാട് (എറണാകുളം): അതിശക്തമായ കടൽകയറ്റത്തിൽ ഭയവിഹ്വലരായി  എടവനക്കാട് തീരദേശവാസികൾ. എടവനക്കാട് അണിയൽ, പഴങ്ങാട്, ചാത്തങ്ങാട് കടപ്പുറങ്ങളിൽ കടൽകയറ്റം മൂലം നിരവധി വീടുകളും റോഡുകളും മുങ്ങി. കടൽകയറ്റം ഏറ്റവും രൂക്ഷം അണിയൽ കടപ്പുറത്താണ്. തീരദേശ പാതയടക്കം നിരവധി പ്രദേശങ്ങൾ മണ്ണും ചളിയും നിറഞ്ഞു. 

ഇറിഗേഷൻ വകുപ്പിെൻറ രണ്ട് എസ് കവേറ്ററുകൾ രാവിലെ പാതയിലെ മണ്ണ് നീക്കംചെയ്യാനെത്തിയെങ്കിലും കടൽകയറ്റം ശക്തമായതോടെ പ്രവൃത്തി ഇടക്ക് നിർത്തിവെക്കേണ്ടിവന്നു. ഉയർന്നുപൊങ്ങുന്ന തിരയിൽ സംരക്ഷണഭിത്തിയും തീരദേശപാതയും കടന്നാണ് വീടുകളിൽ വെള്ളമെത്തുന്നത്. 

കടലിനോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങളുടെ ജനജീവിതം ദുരിതപൂർണമായി. അടുത്ത ഏതാനും ദിനങ്ങൾകൂടി ഉയർന്ന തിരമാലകളും അതിനാൽതന്നെ കടൽകയറ്റവും ശക്തിപ്പെടുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

ചെല്ലാനത്ത് കേന്ദ്രസേനയുടെ സഹായം തേടണം –ഹൈബി ഈഡൻ 
പള്ളുരുത്തി: കോവിഡും കടൽക്ഷോഭവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ചെല്ലാനത്ത് കേന്ദ്ര സേനയുടെ സഹായം തേടണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഒരു വശത്ത് കോവിഡ് 19 വലിയ രീതിയിൽ വ്യാപിച്ചിരിക്കുകയാണ്. അതേ സമയത്ത് തന്നെ കടലാക്രമണം വിതയ്ക്കുന്നത് കനത്ത ദുരന്തവും. 

നിയന്ത്രണങ്ങൾക്കപ്പുറത്തേക്ക് കാര്യങ്ങൾ പോവുകയാണ്. സാമൂഹിക അകലം പാലിച്ച് കൊണ്ട് തന്നെ ചെല്ലാനം നിവാസികളെ മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണം. ചെല്ലാനത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് കേന്ദ്ര സേനയുടെ സഹായം തേടുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ സ്വീകരിക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochikerala newssea
News Summary - heavy waves in edavanakkad
Next Story