Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചി പുറംകടലില്‍...

കൊച്ചി പുറംകടലില്‍ ചരക്കുകപ്പലിന് തീപിടിച്ചു; ഒരാൾക്ക് പൊള്ളലേറ്റു 

text_fields
bookmark_border
കൊച്ചി പുറംകടലില്‍ ചരക്കുകപ്പലിന് തീപിടിച്ചു; ഒരാൾക്ക് പൊള്ളലേറ്റു 
cancel

കൊച്ചി: പുറംകടലില്‍ നങ്കൂരമിട്ടിരുന്ന ചരക്കുകപ്പലിന് തീപിടിച്ചു. ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. കൊച്ചി തീരത്തുനിന്ന് 14.5 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന എം.വി നളിനി എന്ന കപ്പലിനാണ് തീ പിടിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30ഒാടെയാണ് സംഭവം. 80 ശതമാനത്തോളം പൊള്ളലേറ്റ കപ്പൽ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ഇയാളെക്കുറിച്ച കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സംഭവ സമയം 22 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ളവരെ നാവിക സേനയുടെ ഹെലികോപ്റ്റർ എത്തി കപ്പലിൽനിന്ന് പുറത്തെത്തിച്ചു. തീപിടിത്തത്തെ തുടർന്ന് വൈദ്യുത ബന്ധം തകരാറിലായ കപ്പലിെൻറ എൻജിനും നിലച്ചതോടെ ജീവനക്കാരടക്കമുള്ളവരെ ഒഴിപ്പിക്കാൻ നാവികസേനയുടെ സഹായം തേടുകയായിരുന്നു. പൊട്ടിത്തെറിയെ തുടർന്ന് കപ്പലിെൻറ എൻജിൻ റൂമിലാണ് തീപിടിത്തമുണ്ടായത്. നാഫ്തയുമായി ഗുജറാത്തിലെ മുന്ദ്രയിൽനിന്ന് കൊളംബോയിലേക്ക് പോകുകയായിരുന്ന കെമിക്കൽ ടാങ്കർ പുറംകടലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു.

അപകടത്തെത്തുടർന്ന് നാവികസേനയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ , സീക്കിങ് ഹെലികോപ്റ്റർ എന്നിവയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. തീരദേശ സേനയുടെ നേതൃത്വത്തിൽ ചാർലി എന്ന ബോട്ടും കൊച്ചിൻ പോർട്ട് ട്രസ്റ്റിെൻറ ടഗും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. അപകടത്തിൽപ്പെട്ട കപ്പലിൽ ദുരിതാശ്വാസമെത്തിക്കാൻ ദക്ഷിണ നാവിക കമാൻഡിെൻറ നേതൃത്വത്തിൽ െഎ.എൻ.എസ് കൽപേനിയെന്ന കപ്പലും നിയോഗിച്ചിരുന്നു. 

കപ്പലിലെ തീ വൈകാതെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്നും ജീവനക്കാരടക്കമുള്ളവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായും നാവികസേന അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKochi Ship
News Summary - Kochi Ship Blaze-Kerala News
Next Story