മന്ത്രിയെ തിരുത്തി മുഖ്യമന്ത്രി; പ്രധാനമന്ത്രിക്കായി കാത്തിരിക്കും
text_fieldsതിരുവനന്തപുരം: കൊച്ചി െമട്രോ ഒാടിത്തുടങ്ങും മുേമ്പ തന്നെ ഉദ്ഘാടനത്തെച്ചൊല്ലി വിവാദം. ഉദ്ഘാടന തീയതി സ്വന്തം നിലയിൽ പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ ബി.ജെ.പിയുടെ കടുത്ത എതിർപ്പിനെ തുടർന്ന് അതിൽ നിന്ന് പിന്നാക്കം പോയി. പിണറായി സർക്കാറിെൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മേയ് 30ന് മെട്രോ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രിസഭ വാർഷികത്തിെൻറ ചുമതലക്കാരനായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്തസമ്മേളനം നടത്തി പ്രഖ്യാപിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ മുതൽമുടക്കുള്ള സുപ്രധാന പദ്ധതി പ്രധാനമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാത്തതിനെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി രംഗത്തെത്തുകയായിരുന്നു. കേന്ദ്ര നഗരവികസന മന്ത്രാലയമോ കൊച്ചി മെട്രോ റെയിൽ കമ്പനിയോ പോലും ഉദ്ഘാടനം അറിഞ്ഞതുമില്ല. ഇതോടെ ഉദ്ഘാടന തീയതി തീരുമാനിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിക്കായി കാത്തിരിക്കുമെന്നും വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി കടകംപള്ളിയെ തിരുത്തുകയും ചെയ്തു.
തെറ്റിദ്ധാരണയുടെ ഭാഗമായാണ് 30ന് ഉദ്ഘാടനം നടക്കുമെന്ന രീതിയിലുള്ള പ്രചാരണമുണ്ടായത്. പ്രധാനമന്ത്രിയുടെ സമയം ലഭിക്കുന്നതിനായി ശ്രമം തുടരുകയാണ്. ഏപ്രില് 11നാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. പ്രധാനമന്ത്രിയുടെ തിരക്കിട്ട പരിപാടികൾക്കിെട ഒരു ദിവസം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഉദ്ഘാടനം 30ന് നടത്തണമെന്ന് പിടിവാശിയില്ലെന്നും പ്രധാനമന്ത്രിയുടെ സൗകര്യം നോക്കി നടത്തുന്നതിൽ വിരോധമിെല്ലന്നും വിവാദത്തിനില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രനും പിന്നീട് വിശദീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയില്ലെങ്കിലും കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഇൗമാസം 30ന് തന്നെ നടത്തുമെന്നായിരുന്നു സർക്കാറിെൻറ വാർഷികത്തോടനുബന്ധിച്ച പരിപാടികൾ പ്രഖ്യാപിക്കവെ കടകംപള്ളി സുരേന്ദ്രൻ അറിയിച്ചത്. പ്രധാനമന്ത്രിയില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനാവും ഉദ്ഘാടകനെന്നും കടകംപള്ളി വിശദീകരിച്ചിരുന്നു. ഇതോടെ പ്രധാനമന്ത്രിയെ ഒഴിവാക്കുന്നതിനെതിരെ ബി.ജെ.പി പ്രസിഡൻറ് കുമ്മനം രാജശേഖരൻ ഉൾെപ്പടെയുള്ളവർ രംഗത്തെത്തി. മേയ് 29 മുതൽ ജൂൺ മൂന്നു വരെ പ്രധാനമന്ത്രി വിദേശപര്യടനത്തിെലന്ന് അറിഞ്ഞുകൊണ്ടുള്ള നീക്കമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.